ന്യൂദല്‍ഹി: ഹോക്കി ഇതിഹാസ താരം മുഹമ്മദ് ഷാഹിദ് (56) അന്തരിച്ചു. കരളിനും കിഡ്നിക്കും അസുഖം ബാധിച്ച് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. ഗുഡ്ഗാവിലെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം. രാജ്യം പത്മശ്രീ, അര്‍ജുന പുരസ്കാരങ്ങള്‍ നല്കി ആദരിച്ച താരമായിരുന്നു മുഹമ്മദ് ഷാഹിദ്.
1960ല്‍ ഉത്തര്‍പ്രദേശില്‍ ജനിച്ച അദ്ദേഹം 19-ാം വയസിലാണ് അന്താരാഷ്ട്ര ടീമില്‍ അരങ്ങേറ്റം കുറിച്ചത്. 1979ല്‍ ഫ്രാന്‍സില്‍ നടന്ന ജൂനിയര്‍ ലോകകപ്പിലായിരുന്നു അത്. പക്ഷേ അതിനു ശേഷം മലേഷ്യയില്‍ നടന്ന ചതുര്‍രാഷ്ട്ര ഹോക്കിപരമ്പരയിലാണ് മുഹമ്മദ് ഷാഹിദ് എന്ന താരം
മിന്നും പ്രകടനം കാഴ്ച വെച്ചത്.
അന്ന്, 1980ലെ ഒളിമ്പിക്സില്‍ ഇന്ത്യയെ നയിച്ച വസുദേവ് ഭാസ്കരന് അടക്കമുള്ളവരുടെ മുക്തകണ്ഠ പ്രശംസയേറ്റുവാങ്ങി ഷാഹിദ്. പാക്കിസ്ഥാന് ടീം അംഗങ്ങള്‍ അടക്കമുള്ളവര്‍ മുഹമ്മദ് ഷാഹിദിന്റെ കളിമികവില്‍ അമ്പരന്നു. വേഗതയും പന്തടക്കവും കൊണ്ടാണ് ഷാഹിദ് എതിരാളികളെപ്പോലും അമ്പരപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: