ന്യൂദല്‍ഹി: യെമനില്‍ നിന്ന് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ തട്ടിക്കൊണ്ടുപോയ ഫാ. ടോം ഉഴുന്നാലിന്റെ മോചനത്തിനായുള്ള ശ്രമം തുടരുന്നതായി വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ലോക്സഭയില്‍ അറിയിച്ചു.അദ്ദേഹത്തിന്റെതായി ഇപ്പോള്‍ പുറത്തു വന്ന ചിത്രം യഥാര്‍ഥമാണോയെന്നു പരിശോധിക്കുമെന്നും സുഷമ സ്വരാജ് പറഞ്ഞു.
അഫ്ഗാനിസ്ഥാനില്‍ നിന്ന് ഫാ.അലക്സി പ്രേംകുമാറിനെ മോചിപ്പിച്ചതു പോലെ ഫാ. ടോം ഉഴുന്നാലിലിനെയും മോചിപ്പിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും സുഷമ സ്വരാജ് സഭയെ അറിയിച്ചു.വിഷയത്തില്‍ പ്രധാനമന്ത്രി തലത്തില്‍ ഇടപെടല്‍ നടത്തുന്നത് പരിഗണിക്കുമെന്നും സുഷമ സ്വരാജ് അറിയിച്ചു.
നേരത്തെ ജോസ്.കെ.മാണി എംപി ഇതു സംബന്ധിച്ച് അടിയന്തരപ്രമേയത്തിനു നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ അടിയന്തര പ്രമേയത്തിനു അനുമതി നിഷേധിച്ച സ്പീക്കര്‍, ശൂന്യവേളയില്‍ മറുപടിപറയാന്‍ സുഷമ സ്വരാജിനു അനുമതി നല്‍കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: