ന്യൂദല്‍ഹി:ഗുജറാത്തില്‍ ദളിത് യുവാക്കളെ ആക്രമിച്ച സംഭവം ദൗര്‍ഭാഗ്യകരമാണെന്ന് കേ്ന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് ലോക്സഭയില്‍ പറഞ്ഞു. ദളിതര്‍ക്കെതിരെ എതു സംസ്ഥാനത്തു നടക്കുന്ന പീഡനമായാലും ദൗര്‍ഭാഗ്യകരമാണ്.
സ്വാതന്ത്ര്യത്തിനും പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും ഇത്തരം സംഭവങ്ങള്‍ നടക്കുന്നുവെന്നത് വിരോധഭാസമാണ്. ദളിതര്‍ക്കെതിരായ പീഡനങ്ങള്‍ സാമൂഹിക തിന്മയായി കാണണമെന്നും ഇത്തരം തിന്മകളില് നിന്ന് രാജ്യത്തെ മോചിപ്പിക്കാന്‍ എല്ലാ കക്ഷികളും ഒന്നിക്കണമെന്നും വെല്ലുവിളിയായി ഏറ്റെടുക്കണമെന്നും സിംഗ് ആവശ്യപ്പെട്ടു.
ദളിത് വിഷയത്തില്‍ ചര്‍ച്ച ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ലോക്സഭയില്‍ നല്കിയ നോട്ടീസില്‍ മറുപടി നല്‍കുകയായിരുന്നു സിംഗ്.
അതേസമയം ഇതുസംബന്ധിച്ചുള്ള കേസ് വാദിക്കുന്നതിന് പ്രത്യേക കോടതി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനസര്‍ക്കാര്‍ ഹൈകോടതിയെ സമീപിച്ചിട്ടുണ്ട്. ഇരകള്‍ക്ക് അനുകൂലമായ നടപടികളെടുത്ത ഗുജറാത്ത് സര്‍ക്കാരിനെ അനുമോദിക്കുന്നുവെന്നും രാജ്നാഥ് സിങ് അറിയിച്ചു. ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണ ചുമതല. പട്ടികജാതി, പട്ടിക വര്‍ഗ സെല്ലും കേസ് അന്വേഷിക്കുന്നുണ്ട്.
സംഭവത്തില്‍ ഇതുവരെ ഒമ്പത് പേര് അറസ്റ്റിലായി. ആക്രമണത്തിന് ഇരയായവര്‍ക്ക് നാലു ലക്ഷം രൂപ നഷ്ടപരിഹാരവും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ടെന്നും സിംഗ് ലോക്സഭയില്‍ വ്യക്തമാക്കി.
മോദി ഭരണത്തിന്റെ കീഴില്‍ സ്വതന്ത്ര ഭാരതത്തില്‍ ദലിതരെയും പാവപ്പെട്ടവരെയും മുന്‍നിരയിലേക്ക് കൊണ്ടുവരാനാണ് നടപടികള്‍ എടുത്തിരിക്കുന്നത്. അതിനായി ബാങ്ക് അക്കൗണ്ടുകള്‍, ഇന്‍ഷുറന്‍സ് പദ്ധതികള്‍ എന്നിവയും നടപ്പാക്കിയിരിക്കുന്നു.
ഭാരത സര്‍ക്കാര്‍ ഇത്തരത്തിലുള്ളവരോടൊപ്പമാണ് നിലനില്‍ക്കുന്നതെന്നും ആഭ്യന്തരമന്ത്രി വ്യക്തമാക്കി. രാജ്നാഥ് സിങ് സംസാരിക്കുന്നതിനിടെ പ്രതിപക്ഷം ബഹളം വെച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: