പത്തനാപുരം: മനോനില തകരാറിലായ നിര്‍ദ്ധന കുടുംബത്തിലെ അംഗത്തെ സേവാഭാരതി പ്രവര്‍ത്തകര്‍ ഏറ്റെടുത്ത് മാനസികാരോഗ്യ കേന്ദ്രത്തിലാക്കി.
തലവൂര്‍ മഞ്ഞക്കാല നിരപ്പുവിള വടക്കതില്‍ പൊടിയന്-പൊടിച്ചി ദമ്പതികളുടെ മകനായ സദാനന്ദ(44)നെയാണ് സേവാഭാരതി ഏറ്റെടുത്ത് പുത്തൂര്‍ ഐവര്‍കാലായില്‍ പ്രവര്‍ത്തിക്കുന്ന സാന്ത്വനം മാനസികാരോഗ്യത്തില്‍ എത്തിച്ചത്. സേവാഭാരതിയുടെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന അഭയകേന്ദ്രമാണ് സാന്ത്വനം. മകനെ ചികിത്സിക്കാന്‍ പണമില്ലാതെ സദാനന്ദന്റെ വൃദ്ധരായ മാതാപിതാക്കള്‍ ബുദ്ധിമുട്ടുന്ന സാഹചര്യത്തിലാണ് സേവാഭാരതി സഹായവുമായി എത്തിയത്.
തലവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്.രാകേഷ്, കുന്നിക്കോട് എസ്ഐ ഗിരീഷ്കുമാര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ സേവാഭരതി പ്രവര്ത്തകന് ടി.ജയപ്രകാശ് സമ്മതപത്രം ഏറ്റുവാങ്ങുകയും സദാനന്ദനെ ഏറ്റെടുക്കുകയും ചെയ്തു.
വാര്‍ഡ് മെമ്പര്‍മാരായ ഗീതകുമാരി, ഷിനു.കെ.നായര്‍, സേവാഭാരതി പ്രവര്‍ത്തകരായ ശ്യം, നിഥിന്, ഉണ്ണികൃഷ്ണന്, സോമനാഥന്, പ്രകാശ് എന്നിവരും സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: