ചെന്നൈ: കാനഡയിലെ ഡോക്യുമെന്ററി നിര്‍മ്മാതാവ് പാലക്കാട്ടുകാരി സംഗീത അയ്യര്‍ രണ്ടു വര്‍ഷം മുമ്പാണ് ലക്ഷ്മി എന്ന ആനയെ കാണുന്നത്. ആദ്യ നോട്ടത്തില്‍ തന്നെ സംഗീതയ്ക്ക് ലക്ഷ്മിയുടെ ദുരിതം മനസിലായി.
2013 ഡിസംബറിലായിരുന്നു ആ യാത്ര. കണ്ണുകള്‍ പൊട്ടിയൊലിച്ച് കണ്ണുനീര് നിര്‍ത്താതെ പ്രവഹിച്ചുകൊണ്ടിരിക്കുന്ന അവസ്ഥയിലാണ് സംഗീത ലഷ്മിയെ കണുന്നത്. അല്‍പ്പം തീറ്റ, കൂടുതലായി കഴിച്ചാല്‍ അല്ലെങ്കില്‍ ചെറിയ ചെറിയ വികൃതികള്‍ക്കെല്ലാം ഒരു കരുണയുമില്ലാതെയാണ് ലക്ഷ്മിയുടെ പാപ്പാന് അതിനെ മര്‍ദ്ദിച്ചിരുന്നത്. വേദനമൂലം കരയുന്ന പിടിയാനയുടെ ദൈന്യാവസ്ഥ മറക്കാന്‍ സാധിക്കില്ല.
ഇതാണ് പാപ്പാന്മാരുടെ ക്രൂര മര്‍ദ്ദനങ്ങള്‍ ഇല്ലാതാക്കുന്നതിനും അവയെ സംരക്ഷിക്കാനും പ്രവര്‍ത്തിക്കാന്‍ സംഗീതയെ പ്രേരിപ്പിച്ചത്. അതില്‍ അവര്‍ ഒരു പരിധി വരെ വിജയിക്കുകയും ചെയ്തു. പാലക്കാട്ട് ജനിച്ച വളര്‍ന്ന സംഗീതയ്ക്ക് ആനകളോടുള്ള അടുപ്പം ബാല്യ കാലം മുതല്‍ തന്നെ ആരംഭിച്ചതാണ്. കാനഡയില്‍ സ്ഥിര താമസമാക്കിയിട്ടും അതിന് യാതൊരുമാറ്റവും സംഭവിച്ചിരുന്നില്ല.
യാത്രയ്ക്കിടെ കേരളത്തിലെ വിവിധ ക്ഷേത്രങ്ങളില്‍ നിന്നും പകര്‍ത്തിയ ആനകളുടെ ചിത്രങ്ങള്‍ ഉപയോഗിച്ച് അഞ്ചു മിനുട്ട് ദൈര്‍ഘ്യമുള്ള ഹസ്വ ചിത്രം നിര്‍മ്മിച്ചു. ഇത് പ്രദര്ശിച്ചപ്പോള് കാണികളില്‍ നിന്നും ലഭിച്ച പ്രോത്സാഹനം ഉള്‍ക്കൊണ്ട് 2014 വീണ്ടും കേരളത്തിലെത്തി. തൃശ്ശൂര്‍ പുരം കണ്ടതോടെ ആനയുമായി ബന്ധപ്പെട്ട് ഡോക്യുമെന്ററി നിര്‍മ്മിക്കാന്‍ തീരുമാനമെടുക്കുകയായിരുന്നു.
ഡോക്യുമെന്ററിയുടെ ഭാഗമായി പ്രമുഖ തന്ത്രി അക്കീരമണ്‍ കാളിദാസന് ഭട്ടതിരിപ്പാട്, സുഗത കുമാരി, ലോക പ്രസിദ്ധ ആന ഗവേഷകരായ രാമന് സുകുമാര്‍, മൃഗവൈദ്യന്‍ ജേക്കബ് ചീരന്‍ എന്നിവരുടെ അഭിമുഖമെടുത്ത് ഉള്‍ക്കൊള്ളിച്ചിരുന്നു.
സംഗീതയുടെ ഈ അധ്വാനം രാജ്യാന്തര തലത്തില്‍ ഏറെ പ്രശംസിക്കപ്പെടുകയും ചെയ്തു. യുഎന്‍ അസംബ്ലിയിലെ ഇന്റര്‍നാഷണല്‍ എലിഫന്റ് ഫിലിം ഫെസ്റ്റിവലില്‍ ഇത് നാമനിര്‍ദ്ദേശനം ചെയ്യപ്പെടുകയും അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലില്‍ എട്ട് പുരസ്കാരങ്ങള്‍ നേടുകയും ചെയ്തിരുന്നു. കൂടാതെ കേരള സ്പീക്കര്‍ ശ്രീരാമകൃഷ്ണന് നിയമസഭയില്‍ ഇത് പ്രദര്‍ശിപ്പിക്കുന്നതിനുള്ള അനുമതിയും നല്കി. ഗോഡ്സ് ഓണ്‍ ഷാക്കിള്‍സ് എന്നാണ് സിനിമയുടെ പേര്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: