ന്യൂദല്‍ഹി: നേരിട്ടുള്ള വിദേശനിക്ഷേപം (എഫ്ഡിഐ)സംബന്ധിച്ച സര്‍ക്കാരിന്റെ പുതിയനയം പ്രതിരോധമേഖലയില്‍ 100 ശതമാനം വിദേശ നിക്ഷേപം അനുവദിക്കുന്നുണ്ടെങ്കിലും അത്തരം നിക്ഷേപങ്ങള്‍ ആഭ്യന്തര, പ്രതിരോധ മന്ത്രാലയങ്ങളുടെ സുരക്ഷാ അനുമതിക്കുശേഷം മാത്രമേ അനുവദിക്കൂ എന്ന് വാണിജ്യ -വ്യവസായ മന്ത്രി നിര്‍മലാ സീതാരാമന് രാജ്യസഭയെ അറിയിച്ചു.
49 ശതമാനം മാത്രമേ പ്രതിരോധ മേഖലയില്‍ സര്‍ക്കാര്‍ അനുമതിയില്ലാതെയുള്ള നേരിട്ടുള്ള വിദേശ നിക്ഷേപം നടപ്പാക്കൂ. മരുന്നു നിര്‍മ്മാണ മേഖലയിലെ വിദേശനിക്ഷേപത്തിന് യുക്തമായ സുരക്ഷാ വ്യവസ്ഥകള്‍ ഉപാധിയാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: