വാഷിങ്ടണ്‍: രാജ്യമെമ്പാടും ഉയരുന്ന പ്രതിഷേധങ്ങള്‍ക്കിടയിലും ഡൊണാള്‍ഡ് ട്രംപ് തന്നെയാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയെന്ന് ഉറപ്പിച്ച് കഴിഞ്ഞു. കഴിഞ്ഞ ദിവസം നടന്ന പാര്‍ട്ടിദേശീയ കണ്‍വന്‍ഷനിലാണ് ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനമുണ്ടായത്.
ഒന്നിച്ചാല്‍ നമുക്ക് നില്ക്കാം ഭിന്നിച്ചാല്‍ വീഴാം എന്നാണ് അര്ക്കാന്സിസില് നിന്നുളള ട്രംപിന്റെ അനുയായി ജോണി മക്മഹാന് പറഞ്ഞത്. സ്ഥാനാര്‍ത്ഥിത്വ പ്രഖ്യാപന വേദിയില്‍ ട്രംപിന്റെ ഭാര്യയും മക്കളും സന്നിഹിതരായിരുന്നു.
ഇനി നടക്കുന്ന നാല് ദിവസത്തെ കണ്വന്ഷന് ട്രംപിന് ഏറെ നിര്‍ണായകമാകും. വോട്ട് ഉറപ്പിക്കാനുളള പരമാവധി ശ്രമങ്ങള്‍ ഈ കാലത്തുണ്ടാകും.
അടുത്താഴ്ച നടക്കുന്ന ഡെമോക്രാറ്റിക് കണ്‍വന്‍ഷനില്‍ ഹിലരിയുടെ സ്ഥാനാര്‍ത്ഥിത്വവും ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: