ഗാന്ധിനഗര്‍: വ്യാജതിരിച്ചറിയല്‍ കാര്‍ഡും ഫോട്ടോയും ഉപയോഗിച്ച് സിംകാര്‍ഡ് തരപ്പെടുത്തി തട്ടിപ്പ് നടത്തിയ പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു. ഗാന്ധിനഗര്‍, സംക്രാന്തി പള്ളിപ്പുറത്തിനടുത്ത് കുമ്പളത്ത് എബ്രഹാം ഫിലിപ്പി(45)നെയാണ് കോടതി റിമാന്‍ഡ് ചെയ്തത്. ഒരേ ഫോട്ടോപതിപ്പിച്ച് പലമേല്വിലാസത്തിലുള്ള തിരിച്ചറിയല്‍ രേഖ നല്‍കിയാണ് ഇയാള്‍ സിംകാര്‍ഡ് സംഘടിപ്പിച്ചിരുന്നത്. ഇതില്മിക്കതും വ്യാജമേല്വിലാസത്തിലുള്ളതായിരുന്നു. ഇങ്ങനെ സംഘടിപ്പിക്കുന്ന സിംകാര്ഡിന് വന്‍തുക ഈടാക്കിയാണ് വിറ്റിരുന്നത്. ക്രിമിനലുകള്‍ അടക്കം അന്യസംസ്ഥാനതൊഴിലാളികള്ക്കാണ് ഇയാള്‍ സിംകാര്‍ഡുകള്‍ വിറ്റിരുന്നത്.സ്വകാര്യ മൊബൈല്‍ കമ്പനിയുടെ ഏജന്റിന്റെ സുഹൃത്തിന്റെ ഫോട്ടോയോടൊപ്പം വ്യാജമേല്വിലാസത്തിലുള്ള തിരിച്ചറിയല്‍ കാര്ഡ്കണ്ടതാണ് ഏജന്റിന് സംശയമുണ്ടാവാന്‍ കാരണമായത്. ഏജന്റ് ഇയാളെ നിരീക്ഷിക്കുകയും ഗാന്ധിനഗര്‍ പോലീസില്‍ പരാതിപ്പെടുകയും ചെയ്തു. തുടര്‍ന്ന് എസ്ഐ സി.ആര്.മനോജിന്റെ നേതൃത്വത്തില്‍ എസ്ഐ ജസ്റ്റിന്, അജിത് കുമാര്‍, സിപിഒമാരായ രാധാകൃഷ്ണന്, സജി എന്നിവരുടെ നേതൃത്വത്തിലാണ് ഇയാളെ പിടികൂടിയത്. വ്യാജമേല്‍വിലാസത്തില്‍ സിംകാര്‍ഡ് സംഘടിപ്പിച്ച് വന്‍തുക ഈടാക്കി വില്‍ക്കുന്ന സംഭവം ജില്ലയില്‍ ആദ്യത്തേതാണെന്ന് ഗാന്ധിനഗര്‍ എസ്ആ സി.ആര്.മനോജ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: