പിറവം: തിരുവാണിയൂര്‍ വെങ്കിട ആണ്ടിചിറയില് വിവേകിനെ തൃക്കാരിയൂര്‍ പ്രഗതി ബാലഭവന് ഏറ്റെടുത്തു. വിവേകിനെ തൃക്കാരിയൂര്‍ ദേവസ്വം ബോര്‍ഡ് ഹയര്‍ സെക്കന്ററി സ്കൂളില്‍ ഏഴാംക്ലാസ്സില്‍ ചേര്‍ത്ത് പഠിപ്പിക്കും. കോതമംഗലം തൃക്കാരിയൂര്‍ സേവാകിരണ്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ കീഴിലുള്ള പ്രഗതി ബാലഭവനില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തോളമായി ഇരുപതോളം കുട്ടികളെ ഏറ്റെടുത്ത് പഠിപ്പിക്കുന്നുണ്ട്. തിരുവാണിയൂര്‍ വെങ്കിടയില്‍ പരേതയായ ബിന്ദുവിന്റേയും മണിയുടേയും മക്കളായ വിഷ്ണുമായയേയും വിവേകിനേയും കുറിച്ച് ജന്മഭൂമി വാര്‍ത്ത പ്രസിദ്ധീകരിച്ചതിനെ തുടര്‍ന്നാണ് ആര്‍എസ്എസ് നേതൃത്വത്തിലുള്ള പ്രഗതി ബാലഭവന് വിവേകിനെ ഏറ്റെടുത്തത്.
‘വിഷ്ണുമായയ്ക്കും വിവേകിനും പഠിക്കണം, അന്തിയുറങ്ങാന്‍ ഒരു വീടും വേണം’ എന്ന ജന്മഭൂമി വാര്‍ത്തയെ തുടര്‍ന്ന് കുന്നത്തുനാട് തഹസില്‍ദാര്‍, തിരുവാണിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റും ഭരണസമിതിയംഗംങ്ങളും സ്ഥലത്തെത്തി സഹായം വാഗ്ദ്ധാനം ചെയ്തിരുന്നു. ഒന്നര സെന്റ് പുറമ്പോക്കില്‍ അടച്ചുറപ്പില്ലാത്ത വീട്ടില്‍ താമസിച്ചിരുന്ന നിര്‍ദ്ധനരായ ഈ കുടുംബത്തിന്റെ റേഷന്‍കാര്‍ഡ് എപിഎല്‍ വിഭാഗത്തിലായിരുന്നത് ബിപിഎല്‍ വിഭാഗത്തില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള നടപടിയെടുത്തിട്ടുണ്ട്.
ഇന്നലെ രാവിലെ പ്രഗതി ബാലഭവന് സെക്രട്ടറി കെ.എന്‍. ജയചന്ദ്രന്, സേവാകിരണ്‍ ട്രസ്റ്റ് സെക്രട്ടറി പി.ജി. മധുസൂദനന്, കേരള സാംബവമഹാസഭ ജില്ലാ സെക്രട്ടറി സുഷ്മ അശോക് എന്നിവര്‍ വിവേകിന്റെ വീട്ടിലെത്തിയാണ് ബാലഭവനിലേക്ക് കൂട്ടികൊണ്ട് പോയത്.
തിരുവാണിയൂര്‍ വൈഎംഎയുടെ നേതൃത്വത്തില്‍ വീട് നിര്‍മ്മിച്ചുനല്‍കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായി കൊണ്ടിരിക്കുയാണെന്നും ആറ് മാസത്തിനകം വീട് പണി പൂര്‍ത്തിയാക്കുമെന്നും സ്ഥലത്തെത്തിയ തിരുവാണിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.സി. പൗലോസ് ജന്മഭൂമിയോട് പറഞ്ഞു. ആര്‍എസ്എസിന്റെ കീഴിലുള്ള പ്രഗതി ബാലഭവനില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിലേറെയായി ഇരുപതോളം നിര്‍ദ്ധനരായ കുട്ടികളെ ഏറ്റെടുത്ത് പഠിപ്പിക്കുന്നുണ്ടെന്ന് ബാലഭവന് സെക്രട്ടറി കെ.എന്‍. ജയചന്ദ്രന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: