കണ്ണൂര്‍: പയ്യന്നൂരിലെ രാഷ്ട്രീയ സംഘര്‍ഷത്തിന്റെ മറവില്‍ വിദ്യാലയങ്ങള്‍ക്ക് നേരെയുള്ള അക്രമങ്ങള്‍ അപലപനീയവും പ്രാകൃതവുമാണെന്നും കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരികയും ഉചിതമായ ശിക്ഷാ നടപടികള്‍ സ്വീകരിക്കണമെന്നും വിദ്യാനികേതന്‍ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. രാഷ്ട്രീയസംഘര്‍ഷങ്ങള്‍ നടക്കുമ്പോള്‍ അതിന്റെ മറവില്‍ വിദ്യാലയങ്ങള്‍ അക്രമിക്കപ്പെടുന്നത് ആവര്‍ത്തിക്കപ്പെടാന്‍ പാടുള്ളതല്ല. മുന്‍വര്‍ഷങ്ങളില്‍ വിദ്യാലയങ്ങള്‍ക്ക് നേരെ ഇത്തരത്തില്‍ അക്രമം ഉണ്ടായപ്പോള്‍ പൊലീസ് അധികാരികളുടെയും മറ്റ് ബന്ധപ്പെട്ടവരുടെയും ശ്രദ്ധയില്‍ കൊണ്ടുവന്നിരുന്നുവെങ്കിലും സാമൂഹ്യവിരുദ്ധരെ നിയമത്തിന്റെ മുമ്പില്‍ കൊണ്ടുവരുന്നതില്‍ പൊലീസിന് വീഴ്ച സംഭവിച്ചു. അക്രമത്തില്‍ പയ്യന്നൂരിലെ ആര്ഷവിദ്യാലയത്തിന് മാത്രമായി ഏകദേശം 25 ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നതെന്നും ഭാരവാഹികള്‍ പറഞ്ഞു.
രണ്ട് വര്‍ഷം മുമ്പ് തലശ്ശേരി ടാഗോര്‍ വിദ്യാപീഠവും, മുറയാത്തോട് ആദര്‍ശ വിദ്യാലയവും, കൊളവയല്‍, ചീമേനി പ്രദേശങ്ങളിലെ വിദ്യാലയവും അക്രമികള്‍ നശിപ്പിച്ചിരുന്നു. ആര്‍ഷ വിദ്യാലയത്തിനെതിരെ അപകീര്‍ത്തികരമായ പോസ്റ്റര്‍ പതിപ്പിച്ചും വസ്തുവകകള്‍ നശിപ്പിച്ചും നേരത്തെയും സ്കൂളിനെ നശിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടന്നിരുന്നു. കഴിഞ്ഞ ദിവസം നടന്ന അക്രമത്തില്‍ സ്കൂളിന് വേണ്ടി ഓടിക്കൊണ്ടിരുന്ന മിനി ബസ്സും സ്മാര്‍ട് ക്ലാസ് റൂമുകളും 46 ജനല്‍ ഗ്ലാസുകളും മെയിന്‍ ഓഫീസിന്റെ ഗ്രില്‍സും ഫാനുകളും കുട്ടികളുടെ പഠനോപകരണങ്ങളും മറ്റ് നിരവധി വസ്തുവകകളുമാണ് കേടുവരുത്തിയിരിക്കുന്നത്. വിദ്യാലയത്തിന് നേരെയുള്ള സാമൂഹ്യവിരുദ്ധരുടെ അക്രമങ്ങള്‍ക്കെതിരെ കഴിഞ്ഞകാലങ്ങളില്‍ നല്കിയ പരാതിയില്‍ പോലീസ് അധികാരികള്‍ നടപടിയെടുക്കാന്‍ വിമുഖത കാട്ടിയതാണ് ഇപ്പോള്‍ വീണ്ടും സ്കൂളിന് നേരെ അക്രമം നടത്താന്‍ അക്രമികളെ പ്രേരിപ്പിച്ചിരിക്കുന്നതെന്നും ഇവര്‍ ചൂണ്ടിക്കാട്ടി.
രാഷ്ട്രീയ സംഘര്‍ഷത്തിന്റെ മറവില്‍ വിദ്യാലയങ്ങള്‍ക്ക് നേരെ നടത്തുന്ന അക്രമങ്ങള്‍ അപലപനീയവും പ്രാകൃതവുമാണ്. വാര്‍ത്താസമ്മേളനത്തില്‍ ഭാരതീയ വിദ്യാനികേതന്‍ സംസ്ഥാന അധ്യക്ഷന്‍ എ.കെ.ശ്രീധരന് മാസ്റ്റര്‍, കണ്ണൂര്‍ ജില്ലാ അധ്യക്ഷന്‍ അജയകുമാര്‍ മീനോത്ത്, പി.വി.നവജീവന്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: