കണ്ണൂര്‍: പട്ടികജാതി-പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെടുന്ന വിദ്യാര്‍ത്ഥികളുടെ ലംപ്സം ഗ്രാന്റ് വര്‍ദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് ഹിന്ദു ഐക്യവേദിയുടെ ആഭിമുഖ്യത്തില്‍ കണ്ണൂര്‍ കലക്ട്രേറ്റിന് മുന്നില്‍ ധര്‍ണ്ണ നടത്തി. സംസ്ഥാന സെക്രട്ടറി ശശി കമ്മട്ടേരി ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. പട്ടികജാതി-വര്‍ഗ വിദ്യാര്‍ത്ഥികള്‍ക്കുള്ള ലംപ്സം ഗ്രാന്റ് എല്‍പി സ്കൂള്‍ 250 രൂപ, യുപി 500, ഹൈസ്കൂള്‍ 750 എന്ന നിരക്കിലാണ് ഇപ്പോള്‍ നല്‍കുന്നത്. എന്നാല്‍ ന്യൂനപക്ഷ സ്കോളര്‍ഷിപ്പ് ഗണ്യമായി വര്‍ദ്ധിപ്പിച്ചാണ് ഇപ്പോള്‍ വിതരണം ചെയ്യുന്നതെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു. കാലങ്ങളായി സര്‍ക്കാര്‍ തുടര്‍ന്ന് വരുന്ന നടപടികള്അവസാനിപ്പിക്കണം. സ്കോളര്‍ഷിപ്പിന്റെയും ലംപ്സം ഗ്രാന്റിന്റെയും തുകകള്‍ ഏകീകരിക്കണമെന്നും വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വിവേചനമുണ്ടാക്കുന്ന ന്യൂനപക്ഷ പ്രീണന നയം തിരുത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയുമായും വകുപ്പ് മന്ത്രിയുമായും പലഘട്ടങ്ങളിലായി ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ തുക വര്‍ദ്ധിപ്പിക്കാമെന്ന് വാക്ക് നല്കിയതല്ലാതെ ഇതുവരെ നടപ്പില്‍ വരുത്തിയിട്ടില്ല. പട്ടികജാതി-വര്‍ഗ വികസനത്തിന് വേണ്ടി നീക്കിവെച്ച തുക വിനിയോഗിക്കാതെ ലാപ്സായി പോകുമ്പോഴും വിദ്യാര്‍ത്ഥികളോട് അധികൃതര്‍ അവഗണന തുടരുകയാണ്. ജില്ലാ പ്രസിഡണ്ട് കെ.ജി.ബാബു അധ്യക്ഷത വഹിച്ചു. ബിജെപി ദേശീയസമതി അംഗം പി.കെ.വേലായുധന്, ഷൈന പ്രസാദ്, ഹേമയാദവ്, സന്തോഷ് തുടങ്ങിയവര്‍ സംസാരിച്ചു. സംഘാടക സമിതി സെക്രട്ടറി കൊല്ലമ്പറ്റ പ്രേമന് സ്വാഗതവും ട്രഷറര്‍ വിനോദ് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: