തിരുവനന്തപുരം: ഡിഫ്തീരിയ പ്രതിരോധ കുത്തിവയ്പ്പു നിര്‍ബന്ധമാക്കുമെന്നു മന്ത്രി കെ.കെ.ഷൈലജ. കുട്ടികളെ വിദ്യാലയങ്ങളില്‍ ചേര്‍ക്കുന്ന സമയത്തു കുത്തിവയ്പ്പെടുത്തതായി തെളിയിക്കുന്ന സാക്ഷ്യപത്രം ഹാജരാക്കാന്‍ നിര്‍ദേശം നല്‍കും. ജനങ്ങള്‍ക്കുവേണ്ടിയാണ് ഈ തീരുമാനം. ഡിഫ്തീരിയ, പകര്‍ച്ച വ്യാധി പ്രതിരോധ-ബോധവല്കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 25-നു മലപ്പുറത്ത് ജനകീയ കൂട്ടായ്മ സംഘടിപ്പിക്കുമെന്നും മന്ത്രി ശൈലജ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഡിഫ്തീരിയ്ക്കെതിരെയുള്ള പ്രതിരോധ മരുന്ന് നാലരലക്ഷം ഡോസുകള്‍ ശേഖരിച്ചു വിതരണം ആരംഭിച്ചു. രണ്ടു മരണമുള്‍പ്പെടെ 105 ഡിഫ്തീരിയ കേസുകള്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തു. പ്രതിരോധകുത്തിവയ്പ്പ് എടുക്കാത്തവരാണു മരിച്ച രണ്ടുപേര്‍. ഡിഫ്തീരിയ റിപ്പോര്‍ട്ടു ചെയ്തിട്ടുള്ള സ്ഥലങ്ങളില്‍ വിദഗ്ധ സംഘം സന്ദര്‍ശിച്ചു.
രോഗപ്രതിരോധ, കുത്തിവപ്പു പ്രവര്‍ത്തനങ്ങള്‍ക്കായി അഡീഷണല്‍ ഹെല്‍ത്ത് സെക്രട്ടറിയുള്‍പ്പെടെയുള്ള സമിതി രൂപീകരിച്ചിട്ടുണ്ട്. ഡിഫ്തീരിയ റിപ്പോര്‍ട്ടു ചെയ്യപ്പെട്ട വീടിനു സമീപത്തെ 100 വീടുകള്‍ കേന്ദ്രീകരിച്ചു പരിശോധന നടത്തുമെന്നും മന്ത്രി പറഞ്ഞു. സ്വകാര്യ ആശുപത്രികളെയും ലാബുകളെയും നിയന്ത്രിക്കുന്നതിനുള്ള ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്മെന്റ് ബില്‍ അടുത്ത നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിക്കാനാകുമെന്നാണു സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: