കൊച്ചി: മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ്സ്ഥാനം തെറിച്ച അഡ്വ.എം.കെ. ദാമോദരന്‍ വി.എസ്. അച്യുതാനന്ദനെതിരെ പരോക്ഷ വിമര്‍ശനവുമായി രംഗത്ത്. നിയമോപദേഷ്ടാവ് സ്ഥാനം ഏറ്റെടുക്കാതിരിക്കാന്‍ തനിക്കെതിരെ ഗൂഢാലോചന നടന്നുവെന്നാണ് ദാമോദരന്‍ ആരോപിക്കുന്നത്.
ഐസ്ക്രീം പാര്‍ലര്‍ കേസില്‍ വിഎസിന്റെ ഹര്‍ജി സുപ്രീംകോടതി തള്ളിയതിന് ശേഷമാണ് തനിക്കെതിരെ സംഘടിത നീക്കമുണ്ടായത്. ഇതിനു പിന്നില്‍ ആരാണെന്ന് എല്ലാവര്ക്കും അറിയാമെന്ന് പേര് പരാമര്‍ശിക്കാതെതന്നെ അദ്ദേഹം വിഎസിനെതിരെ ആഞ്ഞടിക്കുകയാണ്. നിയമോപദേഷ്ടാവായി നിയമിച്ചതിനെ ഐസ്ക്രീം പാര്‍ലര്‍ കേസ് വിധിയുണ്ടാകുംവരെ ആരും എതിര്‍ത്തില്ല. എന്നാല്‍, വിധി വന്ന് മണിക്കൂറുകള്‍ക്കകം കാര്യങ്ങള്‍ മാറിമറിഞ്ഞതായി അദ്ദേഹം വ്യക്തമാക്കുന്നു.
സര്‍ക്കാരിനെതിരായ കേസുകളില്‍ ഹാജരായി വിവാദത്തില്‍ അകപ്പെട്ട ദാമോദരന്‍ കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് സ്ഥാനം ഏറ്റെടുക്കില്ലെന്ന് പ്രഖ്യാപിച്ചത്. ദാമോദരന്റെ നിയമനത്തിനെതിരെ ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. നായനാര്‍ മന്ത്രിസഭയുടെ കാലത്ത് എജിയായിരുന്ന അദ്ദേഹം, ഐസ്ക്രീം പാര്‍ലര്‍ സംഭവത്തില്‍ കേസെടുക്കാന്‍ കഴിയില്ലെന്നു നിയമോപദേശം നല്കി വിവാദം സൃഷ്ടിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: