ലണ്ടന്‍: ലണ്ടനിലെത്തി ആര്‍ക്കും തന്നെ ചോദ്യം ചെയ്യാമെന്ന് വിവാദ വ്യവസായി വിജയ് മല്യ. ചോദ്യം ചെയ്യേണ്ടവര്‍ വീഡിയോ കോണ്‍ഫറന്‍സ് സംവിധാനത്തിലൂടെ ചോദ്യം ചോദിച്ചാല്‍ താന്‍ ഉത്തരം പറയും. അതുമല്ലെങ്കില്‍ ചോദ്യങ്ങള്‍ ഇ-മെയില്‍ ചെയ്താലും താന്‍ മറുപടി നല്‍കും. തനിക്ക് ഒന്നും മറച്ചുവെയ്ക്കാനില്ലെന്നും വിജയ് മല്യ കൂട്ടിച്ചേര്‍ത്തു.
തന്റെ പാസ്പോര്‍ട്ട് റദ്ദാക്കിയതിനാല്‍ തനിക്ക് ഇന്ത്യയില്‍ എത്താനാവില്ലെന്നും രേഖകള്‍ പരിശോധിക്കേണ്ടവര്‍ക്ക് കിങ്ഫിഷര്‍ എയര്‍ലൈന്‍സിന്റെ ഉദ്യോഗസ്ഥരില്‍നിന്ന് വിവരങ്ങള്‍ ശേഖരിക്കാമെന്നും വിജയ് മല്യ പറഞ്ഞു.
രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായാണ് പല അന്വേഷണങ്ങളും നടക്കുന്നതെന്ന് മല്യ ആരോപിച്ചു. അന്വേഷണ ഏജന്‍സികളുടെ യഥാര്‍ത്ഥ ലക്ഷ്യമെന്തെന്ന് അറിയാത്തതിനാല്‍ അവരെ വിശ്വസിക്കാന്‍ കഴിയില്ല. 1985 ല്‍ അന്വേഷണ ഏജന്‍സികള്‍ തന്നെ വേട്ടയാടിയെങ്കിലും ഒരു കുറ്റവും കണ്ടെത്താന്‍ അവര്‍ക്ക് കഴിഞ്ഞില്ലെന്നും മല്യ പറഞ്ഞു.
ബാങ്കുകളില്‍ നിന്ന് വായ്പയെടുത്ത 9,000 കോടിരൂപ തിരിച്ചടയ്ക്കാതെയാണ് വിവാദ മദ്യ വ്യവസായി വിജയ് മല്യ മാര്‍ച്ച് രണ്ടിന് ലണ്ടനിലേക്ക് നാടുവിട്ടത്. പലതവണ സമന്‍സ് അയച്ചിട്ടും ഹാജരാകാന്‍ വിസമ്മതിച്ചതോടെ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുകയായിരുന്നു. മല്യയുടെ പാസ്പോര്‍ട്ട് ഇന്ത്യ റദ്ദാക്കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: