തിരുവനന്തപുരം: മകളെ നിർബന്ധിച്ച് മതം മാറ്റിച്ചുവെന്ന ആരോപണവുമായി മാതാവ് രംഗത്തെത്തി. തിരുവനന്തപുരം സ്വദേശിനിയായ എഞ്ചിനീയറിങ് വിദ്യാർത്ഥിനി അപർണയെ ഷഹാനയാക്കി മാറ്റി എന്നാരോപിച്ചാണ് മാതാവ് രംഗത്തെത്തിയത്. കേരളത്തിൽ നിന്നും കാണാതായ 20 പേരിലൊരാളാണ് കാണാതായ ഷഹാന എന്ന അപർണ. ദേശീയ മാധ്യമമാണ് ഇക്കാര്യം പുറത്ത് വിട്ടത്.
തിരുവനന്തപുരം സ്വദേശിനിയായ പെൺകുട്ടി 2013മുതൽ എറണാകുളത്തെ സ്വകാര്യ എഞ്ചിനീയറിങ് കോളേജിൽ എയർ നോട്ടിക്കൽ എഞ്ചിനീയറിങ് വിദ്യാർത്ഥിനിയായിരുന്നു. കോളേജ് ഹോസ്റ്റലിലാണ് പെൺകുട്ടി താമസിച്ച് വന്നിരുന്നത്. എന്നാൽ പെൺകുട്ടിയെ ഇവിടെ നിന്നും കാണാതാകുകയും കോഴിക്കോടുള്ള സത്യ സരണി എന്ന സ്ഥാപനത്തിലാണെന്ന് കണ്ടെത്തുകയായിരുന്നു. മറ്റ് ജാതികളിൽപ്പെട്ടവരെ ഇസ്ലാം മതത്തിലേക്ക് ആകർഷിക്കുന്നതിനായി പ്രവർത്തിച്ചിരുന്ന സ്ഥാപനമായിരുന്നു ഇത്. ഇവിടെ വച്ചാണ് പെൺകുട്ടി ഷഹാന എന്ന പേര് സ്വീകരിച്ചത്. തുടർന്ന് പെൺകുട്ടിയെ കാണാതാകുകയായിരുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു.
കേരളത്തിന്റെ വടക്കൻ ജില്ലകളിൽ നിന്നുമായി ഇരുപതോളം പേരാണ് ഭീകര സംഘടനയായ ഐഎസിൽ ചേരാനായി സിറിയയിലേക്ക് പോയത്. ഇതിൽ മതം മാറ്റത്തിന് ഇരകളായ പെൺകുട്ടികൾ ഉൾപ്പെടുന്നുണ്ട്. ഇവർ ഐഎസിൽ ചേർന്നുവെന്നാണ് ഇന്റലിജൻസ് ഏജൻസികൾ വ്യക്തമാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: