ന്യൂദൽഹി: പാക്കിസ്ഥാൻ ഭാരതത്തെ അസ്ഥിരപ്പെടുത്താൻ ശ്രമിക്കുകയാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് ആരോപിച്ചു. ലോക്സഭയിൽ കശ്മീർ പ്രശ്നത്തെക്കുറിച്ച് സംസാരിക്കവെയാണ് അദ്ദേഹം പാക്കിസ്ഥാനെ രൂക്ഷമായി വിമർശിച്ചത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി വിദേശ പര്യടനം നടത്തുന്നതിനിടയിലും കശ്മീർ വിഷയത്തെ ഓർത്ത് അസ്വസ്ഥനായിരുന്നു. കശ്മീരിലെ പ്രശ്നങ്ങൾ എത്രയും വേഗം പരിഹരിക്കണമെന്ന് അദ്ദേഹം ആത്മാർത്ഥമായി ആഗ്രഹിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പാക്കിസ്ഥാനെ കടന്നാക്രമിക്കാനും രാജ്നാഥ് സിങ് മറന്നില്ല. കശ്മീരിലെ സംഘർഷത്തിനു ചുക്കാൻ പിടിച്ചത് പാക്കിസ്ഥാനാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഭാരതത്തിലെ മുസ്ലീങ്ങളെ ഓർത്ത് പാക്കിസ്ഥാൻ വിഷമിക്കേണ്ടതില്ല. ഭാരതത്തിന് എല്ലാം പ്രശ്നങ്ങൾ പരിഹരിക്കാനാകും, കശ്മീരിൽ നിലനിൽക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ രാജ്യത്തെ ജനങ്ങൾ ഒത്തൊരുമിച്ച് സഹകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
കശ്മീരിൽ പെല്ലറ്റ് ഗൺ ഉപയോഗിക്കുന്നതിൽ നിയന്ത്രണമേർപ്പെടുത്തുന്ന വിഷയത്തിൽ വിദഗ്ധ സമിതിയെ നിയമിക്കുമെന്നും രാജ്നാഥ് സിങ് ലോകസഭയെ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: