ചവറ: നീണ്ടകര വേട്ടുതറയിലെ ജലവിതരണ പൈപ്പ് നവീകരിക്കാത്തതിനെ തുടര്‍ന്ന് ജലവിതരണം തടസപ്പെട്ട നടപടിയില്‍ പ്രതിഷേധിച്ച് പഞ്ചായത്ത് പ്രസിഡന്റും സിപിഎം നേതാവുമായ ഭര്‍ത്താവും വാട്ടര്‍ അതോറിറ്റി ഓഫീസ് ഉപരോധിച്ചത് നാട്ടുകാരേയും ജീവനക്കാരേയും മണിക്കൂറുകളോളം ദുരിതത്തിലാക്കി. നീണ്ടകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മായയും ഭര്‍ത്താവ് വിമലപ്രസാദുമാണ് ഇടപ്പള്ളിക്കോട്ടയിലെ വാട്ടര്‍ അതോറിറ്റി അസിസ്റ്റന്റ് എന്‍ജിനിയറുടെ ഓഫീസിന്റെ പ്രധാന കവാടം അടച്ച് ആരെയും അകത്ത് കടക്കാന്‍ അനുവദിക്കാത്ത വിധം ഉപരോധം സൃഷ്ടിച്ചത്. ഇന്നലെ രാവിലെ 10നാണ് സംഭവം. വേട്ടുത്തറയില് എസി പൈപ്പിലൂടെയാണ് ജലവിതരണം നടക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്ഥാപിച്ച ഇത്തരം പൈപ്പുകള്‍ പല സ്ഥലങ്ങളിലും പൊട്ടി വെള്ളം പാഴാകുകയും ഉപഭോക്താക്കള്‍ക്ക് ലഭിക്കാതെ വരികയുമാണെന്നുമാണ് ഇവരുടെ ആരോപണം. പോലീസ് എത്തി അസിസ്റ്റന്റ് എന്‍ജിനിയറുമായി ചര്‍ച്ച നടത്തി പ്രശ്നത്തിന് അടിയന്ത്രിര പരിഹാരം ഉണ്ടാകുമെന്ന ഉറപ്പിന്മേലാണ് 11.30ന് സമരം അവസാനിപ്പിച്ചത്. എന്നാല്‍ മുന്‍കൂട്ടി ഓഫീസിലോ പോലീസിലോ അറിയിക്കാതെ നടത്തിയ ഉപരോധസമരം നിയമവിരുദ്ധ നടപടിയെന്നാണ് പോലീസ് അറിയിച്ചു. സമരത്തെ തുടര്‍ന്ന് വനിതകള്‍ ഉള്‍പ്പെടെ ജീവനക്കാരും ഉടപാടുകള്ക്കെത്തിയ നാട്ടുകാരും ഒന്നരമണിക്കൂറോളം ഓഫീസിന് പുറത്ത് നില്ക്കേണ്ടുന്നതായി വന്നു. നീണ്ടകര മേഖലയില്‍ പഴയ എസി പൈപ്പുകള്‍ക്ക് പകരമായി പിവിസി പൈപ്പുകള്‍ സ്ഥാപിച്ചു കഴിഞ്ഞതായും അവസാനവട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനിടെ പ്രദേശവാസികളില്‍ ചിലര്‍ ജോലിചെയ്തിരുന്ന തൊഴിലാളികളുമായി വക്കേറ്റം ഉണ്ടാക്കിയതിനെ തുടര്‍ന്ന് ഇവിടെ തുടര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി തൊഴിലാളികള്‍ എത്താന്‍ വിസമ്മതിക്കുന്നതാണ് ജലവിതരണം സുഗമാക്കുന്നതിന് കാലതാമസം നേരിടാന്‍ കാരമായിരിക്കുന്നതെന്ന് അസിസ്റ്റന്റ് എന്‍ജിനിയര്‍ മുഹമ്മദ് നാസര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: