കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ സൈന്യവും പോലീസും രഹസ്യാന്വേഷണ വിഭാഗവും സംയുക്തമായി നടത്തിയ നീക്കത്തില്‍ 120 ഐഎസ് ഭീകരര്‍ കൊല്ലപ്പെട്ടു. ഏറ്റുമുട്ടലിനിടെ നാലു സൈനികര്‍ കൊല്ലപ്പെട്ടതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
അച്ചിന് ജില്ലയില്‍ 48 ഭീകരരും കിഴക്കന്‍ പ്രവിശ്യയായ പാക്ഷ്യയില് 49 ഭീകരരുമാണ് കൊല്ലപ്പെട്ടത്.
ഹെല്‍മണ്ട് പ്രവിശ്യയിലെ സാന്‍ഗിന്‍ ജില്ലയില്‍ താലിബാന് ബങ്കറുകളില്‍ സൈന്യം നടത്തിയ ആക്രമണങ്ങളില്‍ 22 ഭീകരര്‍ കൊല്ലപ്പെട്ടു.
ഖുണ്ഡൂസ് പ്രവിശ്യയില്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ ഒരു ഭീകരന് കൊല്ലപ്പെടുകയും 10 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: