തം ദൃഷ്ട്വാ തു വധം ഘോരം ചക്രോധ ഭഗവാന് ഭൃഗു:
വേപമാനോfതി ദുഃഖാര്‍ത്ത: പ്രോവാച മധു സൂദനം
അകൃതം ദി കൃതം വിഷ്ണോ ജാനന്‍ പാപം മഹാമതേ
വധോfയം വിപ്രജാതായാ മനസാ കര്ത്തുമക്ഷമ:
വ്യാസന് തുടര്‍ന്നു: കാവ്യമാതാവിനെ വധിച്ചത് കണ്ട ഭൃഗു മഹര്‍ഷി അത്യന്തം ക്രുദ്ധനായി. ദുഃഖാകുലതയോടെ അദ്ദേഹം വിഷ്ണുവിനോട് പറഞ്ഞു. ‘അങ്ങ് അതി ബുദ്ധിമാന്. എന്നിട്ടും പാപമെന്തെന്നു നല്ല നിശ്ചയമുള്ള അങ്ങ് അതിനിഷിദ്ധമായ വിപ്രസ്ത്രീവധം നടത്തിയിരിക്കുന്നു. അങ്ങയെ സത്വത്തിന്റെയും ബ്രഹ്മാവിനെ രാജസത്തിന്റെയും രുദ്രനെ താമസത്തിന്റെയും മൂര്‍ത്തികളായി ജനം കണക്കാക്കുന്നു. എന്നാല്‍ അങ്ങീ ചെയ്തത് താമസവൃത്തിയല്ലേ? ഇന്ദ്രനെ സഹായിക്കാന്‍ അങ്ങെന്നെ വിഭാര്യനാക്കി.
ദുഷ്ടത കാണിച്ച നിന്നെ ഞാന്‍ ശപിക്കാന്‍ പോകുന്നു. ഇന്ദ്രനെ ഞാന്‍ ശപിക്കുന്നില്ല. കാളസര്പ്പംപോലെ ദുഷ്ടനാണ് നീ. നിന്നെ സാത്വികനായി കണക്കാക്കുന്ന മൂഢന്മാരാണ് മാമുനിമാര്‍. നീ വെറും താമസനായ നീചബുദ്ധിയാണെന്ന് എനിക്കിപ്പോള്‍ മനസ്സിലായി. നിനക്കീ ഭൂമിയില്‍ അനേകം തവണ ജനിച്ചു മരിക്കാന്‍ ഇടവരട്ടെ. ഈ കൊടിയ പാപത്തിന് ശിക്ഷയായി പലപല ജന്മങ്ങളിലൂടെ ഗര്ഭദുഃഖത്തെ നീ അനുഭവിക്കും.’ ഈ ശാപത്തിന്റെ ഫലമായാണ് ഭഗവാന് ധര്മ്മഹാനിവരുന്ന കാലങ്ങളില്‍ മാനുഷ്യാവതാരം കൈക്കൊള്ളുന്നത്. അപ്പോള്‍ ജനമേജയന് ചോദിച്ചു: ‘ഭഗവാന്റെ തേജസ്സാര്‍ന്ന ചക്രത്താല്‍ തന്റെ ഭാര്യ മരിച്ച ശേഷം ഭൃഗു മുനി വീണ്ടും ഗാര്‍ഹസ്ഥ്യം തുടര്‍ന്നുവോ?
പ്രതികരിക്കാൻ ഇവിടെ എഴുതുക: