ന്യൂദല്‍ഹി: പാക്കിസഥാന് ഭാരതത്തിന്റെ മുന്നറിയിപ്പ്. പാക് അധിനിവേശ കശ്മീരില്‍ നിന്ന് പാക്കിസ്ഥാന് പിന്മാറണമെന്നാണ് ഭാരതത്തിന്റെ മുന്നറിയിപ്പ്. ജമ്മു കശ്മീരില്‍ പാക് ഇടപെടല്‍ തുടരുന്നതിനിടെയാണ് ഭാരതം നിലപാട് കര്കശമാക്കുന്നത്.
ഐക്യരാഷ്ട്രസഭയുടെ പേരുപറഞ്ഞ് നടക്കുന്ന ചിലരാണ് പാകിസ്ഥാനില്‍ നിന്ന് കശ്മീരില്‍ ഭീകരപ്രവര്‍ത്തനം പ്രോത്സാഹിപ്പിക്കുന്നതെന്നും ഇത് അവസാനിപ്പിക്കാന്‍ പാക്കിസ്ഥാന് തയാറാകണമെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. പാക് അധീന കാഷ്മീരില്‍നിന്നു പാക്കിസ്ഥാന് പിന്മാറണമെന്നും ഭാരതം ആവശ്യപ്പെട്ടു.
ഹിസ്ബുള്‍ മുജാഹിദീന്‍ നേതാവ് ബുര്‍ഹാന്‍ വാനിയെ ഭാരത സൈന്യം വധിച്ചതിനെ തുടര്‍ന്നുണ്ടായ പ്രതിഷേധത്തില്‍ 43 പേര് കൊല്ലപ്പെടുകയും 3000ല്‍ അധികംപേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
നേരത്തെ, ബുര്‍ഹാന്‍ വാനിയെ ഏറ്റുമുട്ടലില്‍ വധിച്ചതിനെ തുടര്‍ന്ന് കശ്്മീരിലുണ്ടായ പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍ പാകിസ്ഥാനാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് പാര്‍ലമെന്റില്‍ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് പാക്കിസ്ഥാനു മുന്നറിയിപ്പുമായി വിദേശകാര്യ മന്ത്രാലയം രംഗത്തെത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: