ബീജിങ്: ചൈനീസ് മുസ്ലിങ്ങള്‍ സാമൂഹ്യഐക്യത്തിന് വേണ്ടി പ്രവര്‍ത്തിക്കണമെന്നും അനധികൃത മതവ്യാപനം അവസാനിപ്പിക്കണമെന്നും പ്രസിഡന്റ് സീ ജിന്‍ പിങ് ആവശ്യപ്പെട്ടു. മുസ്ലിങ്ങളുടെ ശക്തികേന്ദ്രമായ പടിഞ്ഞാറന്‍ ചൈനയിലെ ഒരു മോസ്ക്ക് സന്ദര്‍ശിച്ച ശേഷം വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചൈനയില്‍ 21 മില്യണ്‍ മുസ്ലിങ്ങളാണുള്ളത്. ഇവരുടെ ശക്തികേന്ദ്രമായ പടിഞ്ഞാറന്‍ ചൈനയില്‍ ഗോത്രസമൂഹവുമായി വന്‍ അക്രമങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. ചൈനയില്‍ മതസ്വാതന്ത്ര്യമുണ്ടെങ്കിലും മുസ്ലിങ്ങള്‍ക്ക് മതപ്രചാരണത്തിന് നിബന്ധനകള്‍ ആവശ്യമാണെന്നാണ് ഭരണകക്ഷിയായ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിലപാട്.
മുസ്ലിം തീവ്രവാദം വളരുകയാണെന്നാണ് ചൈനീസ് സര്‍ക്കാര്‍ പറയുന്നത്. പ്രത്യേകിച്ച് സിന്‍ജിയാങ് മേഖലയില്‍. ഈ അടുത്ത കാലഘട്ടത്തില്‍ നൂറുകണക്കിന് ആളുകളാണ് അക്രമങ്ങളില്‍ കൊല്ലപ്പെട്ടത്. തീവ്രവാദത്തിനും വിഘടനവാദത്തിനുമെതിരെ വ്യാപകപ്രചാരണമാണ് ചൈനയില്‍ നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: