ന്യൂദല്‍ഹി: 2015 ലെ ബിനാമി ഇടപാട് നിരോധന ഭേദഗതി ബില്‍ പാര്‍മെന്റില്‍ അവതരിപ്പിക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം അനുമതി നല്കി.
ബില്ല് നിയമമാകുമ്പോള്‍ അതിലെ വ്യവസ്ഥകള്‍ നടപ്പിലാക്കുന്നതിലെ പ്രായോഗിക വിഷമതകള്‍ മറികടക്കാന്‍ നിയമപരവും ഭരണപരവുമായ കരുത്ത് പകരാന്‍ ലക്ഷ്യമിട്ടുള്ളതാണ് ഭേദഗതി.
ബിനാമി ഇടപാടുകള്‍ ഫലപ്രദമായി നിരോധിക്കാന്‍ അധാര്‍മികമായ രീതികളിലൂടെ കൃത്രിമങ്ങള്‍ കാണിക്കുന്നത് തടയാനും ഭേദഗതി കൊണ്ട് കഴിയും.
നടപടിക്രമങ്ങള്‍ പാലിച്ചുകൊണ്ട് ബിനാമി വസ്തുക്കള്‍ കണ്ടുകെട്ടാന്‍ ഭേദഗതി ഗവണ്മെന്റിന് അനുമതി നല്കുന്നു. ആദായം വെളിപ്പെടുത്തല്‍ പദ്ധതിയിന്‍ കീഴില്‍ തങ്ങളുടെ ബിനാമി വസ്തുക്കള്‍ വെളിപ്പെടുത്തിയവര്‍ക്ക് ബിനാമി നിയമപ്രകാരം പരിരക്ഷ ലഭിക്കും.
1 നൈപുണ്യവികസനത്തിനുള്ള സഹകരണം സംബന്ധിച്ച് ഭാരതവും സ്വിസ് കോണ്‍ഫെഡറേഷനും തമ്മില്‍ ഒപ്പുവച്ച ധാരണാപത്രത്തിന് യോഗം മുന്‍കാല പ്രാബല്യത്തോടെ അനുമതി നല്കി.
2 സാഗര്‍മാല ഡെവലപ്മെന്റ് കമ്പനിക്ക് മന്ത്രിസഭയുടെ അനുമതി നല്കി. ഷിപ്പിങ് മന്ത്രാലയത്തിനായിരിക്കും എസ്.ഡി.എസിനുമേല്‍ നിയന്ത്രണം.
മൂന്നാം ലിംഗക്കാരുടെ അവകാശ സംരക്ഷണത്തിനായുള്ള ദ ട്രാന്‍സ്ജെന്‍ഡര്‍ പേഴ്സണ്‍സ് (പ്രൊട്ടക്ഷന്‍ ഓഫ് റൈറ്റ്സ്) ബില്‍ 2016ന് അംഗീകാരം നല്കി.
മൂന്നാം ലിംഗക്കാരുടെ സാമൂഹ്യവും സാമ്പത്തികവും വിദ്യാഭ്യാസപരവുമായ ശാക്തീകരണത്തിനുള്ള സംവിധാനമാണ് ബില്ലിലൂടെ ഗവണ്മെന്റ് രൂപപ്പെടുത്തിയിരിക്കുന്നത്. ഇതോടെ മൂന്നാം ലിംഗക്കാര്‍ നേരിടേണ്ടിവരുന്ന അപമാനവും മാറ്റിനിര്‍ത്തപ്പെടലും പരിഹാസവും കുറയുകയും അവര്‍ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഉയര്‍ത്തപ്പെടുകയും ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: