മാവേലിക്കര: അനധികൃത മദ്യവില്‍പ്പന പിടികൂടാനെത്തിയ എക്സൈസ് സംഘത്തെ ആക്രമിച്ച സംഭവത്തില്‍ പിടിയിലായത് സിപിഎമ്മുകാര്‍. തെക്കേക്കര ചൂരല്ലൂര്‍ എല്‍എ കോളനിയില്‍ ശ്രീകുമാര്‍(42), തെക്കേക്കര ചൂരല്ലൂര്‍ ശിവപ്രസാദ് ഭവനത്തില്‍ മനോജ്(43) എന്നിവരാണ് എക്സൈസിന്റെ പിടിയിലായത്. അനധികൃത മദ്യനിര്‍മ്മാണത്തിനും വില്‍പ്പനയ്ക്കും കേസെടുത്ത് കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. എക്സൈസ് സംഘത്തെ ആക്രമിച്ച കേസില്‍ ഇവരെ പോലീസ് കസ്റ്റഡിയില്‍ വാങ്ങും.
ശ്രീകുമാറിന്റെ സഹോദരന് ഉള്‍പ്പടെ നിരവധി കോളനി നിവാസികള്‍ക്കെതിരെ കുറത്തികാട് പോലീസ് കേസെടുത്തു. കോളനിക്കാരുടെ ആക്രമണത്തില്‍ നട്ടെല്ലിനു സാരമായി പരിക്കേറ്റ മാവേലിക്കര റേഞ്ച് ഇന്‍സ്പെക്ടര്‍ പി.ശിവപ്രസാദിനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
പ്രിവന്റീവ് ഓഫീസര്‍മാരായ അജിത്കുമാര്‍(43), സതീശ്(43), സിവില്‍ എക്സസ് ഓഫീസര്‍മാരായ ടി.അനില്‍കുമാര്‍(34), ബാബുഡാനിയേല്‍(40) എന്നിവര്‍ മാവേലിക്കര ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.
മദ്യവില്‍പ്പന നടക്കുന്നുണ്ടന്നറിഞ്ഞു എക്സൈസ് സംഘം മഫ്തിയിലാണു ചൂരല്ലൂരിലെ എല്‍എ കോളനിയില്‍ എത്തിയത്. മദ്യവില്‍പ്പനക്കാരെ കസ്റ്റഡിയിലെടുക്കവേ സംഘടിച്ചെത്തിയ സ്ത്രീകളടക്കമുള്ള സംഘം ആക്രമിക്കുകയായിരുന്നു.
ആക്രമണം നടന്ന കോളനി സിപിഎമ്മിന്റെ ശക്തികേന്ദ്രമാണ്. ഉന്നത നേതാക്കളുടെ ആശീര്‍വാദത്തോടെയാണ് ഇവിടെ അനധികൃത മദ്യ നിര്‍മ്മാണവും വില്‍പ്പനയും നടക്കുന്നത്. അതിനാല്‍ പോലീസ്, എക്സൈസ് സംഘങ്ങള്‍ക്ക് ഇവിടെ കടന്നു ചെന്ന് പരിശോധന നടത്താന്‍ സാധിക്കില്ല. അപരിചിതരായവരെ കോളനിക്കുള്ളിലേക്ക് പ്രവേശിക്കാന്‍ പോലും സിപിഎമ്മുകാര്‍ തയ്യാറല്ല.
നിരവധി കേസുകളില്‍ പ്രതിയായ ശ്രീകുമാറിനെ അറസ്റ്റ് ചെയ്യുവാനായി മുന്‍പും കോളനിയിലെത്തിയിട്ടുള്ളപ്പോഴൊക്കെ തന്നെ സംഘടിച്ചെത്തുന്ന കോളനിക്കാര്‍ ചേര്‍ന്ന് ഇയാളെ രക്ഷപെടുത്തുകയാണ് പതിവ്.
എക്ൈസസ് ഉദ്യോഗസ്ഥരെ ആക്രമിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ചിട്ടും പ്രതികളെ രക്ഷിക്കുന്ന സമീപനമാണ് പോലീസ് സ്വീകരിക്കുന്നതെന്നും ആക്ഷേപമുണ്ട്. സംഭവം നടന്ന് ഒരു ദിവസം പിന്നിട്ടിട്ടും മറ്റു പ്രതികളെ പിടികൂടാന്‍ പോലീസ് തയ്യാറായിട്ടില്ല.
മാവേലിക്കര സിഐയുടെ ചാര്‍ജ്ജുള്ള മാന്നാര്‍ സിഐ ഷിബു പാപ്പച്ചന്റെ നേതൃത്വത്തില്‍ പ്രതികള്‍ക്കായി ശക്തമായ അന്വേഷണം ആരംഭിച്ചതായി ചെങ്ങന്നൂര്‍ ഡിവൈഎസ്പി കെ.ആര്. ശിവസുതന്‍ പിള്ള പറഞ്ഞു. എന്നാല്‍ എക്സൈസ് പിടികൂടിയ പ്രതികളെ കോടതിയില്‍ ഹാജരാക്കുമ്പോള്‍ കസ്റ്റഡിയില്‍ വാങ്ങിയ ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നാണ് കുറത്തികാട് എസ്ഐ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: