ന്യൂദല്‍ഹി: ഡയറക്ട് ബെനിഫിറ്റ് ട്രാന്‍സ്ഫര്‍ ഫോര്‍ എല്‍പിജി (ഡിബിടിഎല്‍) പഹല്‍ പദ്ധതി വഴി സബ്സിഡി സിലിണ്ടര്‍ ലഭ്യമാക്കുന്നതിലൂടെ 21000 കോടിയുടെ ലാഭമുണ്ടായെന്ന് കേന്ദ്ര പെട്രോളിയം പ്രകൃതിവാതക മന്ത്രാലയം. 2014-15, 2015-16 എന്നീ സാമ്പത്തിക വര്‍ഷങ്ങളിലുണ്ടായ കണക്കുകള്‍ പ്രകാരം സബ്സിഡി സിലിണ്ടര്‍ വിതരണം കര്‍ശനമാക്കിയതോടെ ഇയിനത്തിലുള്ള ലാഭം വര്‍ധിച്ചതായാണ് പെട്രോളിയം മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്.
വ്യാജ പേരിലുള്ള എല്‍പിജി സിലിണ്ടറുകള്‍ റദ്ദാക്കി ഇത് സാധാരണക്കാര്‍ക്ക് ലഭ്യമാക്കാനും സാധിച്ചുട്ടുണ്ട്. ഡിബിടിഎല്‍(പഹല്‍)പദ്ധതി പ്രകാരം രാജ്യത്തെ 3.34 കോടി വ്യാജ കണക്ഷനുകള്‍ ഇതു വരെ റദ്ദാക്കിയിട്ടുണ്ട്. ഡിബിടിഎല്‍ പ്രകാരം ക്രൂഡോയിലിന്റെ വിലയിലുണ്ടാകുന്ന കുറവ് എല്‍പിജി സബ്സീഡി നിരക്കിലും പ്രതിഫലിക്കും.
അതേസമയം 2014- 15 സാമ്പത്തിക വര്‍ഷത്തിലെ എല്‍പിജി സബ്സീഡി ഉപഭോക്താക്കളുടെ എണ്ണം 14818 ആയിരുന്നു. കൂടാതെ 2015-16 വര്‍ഷത്തില്‍ 6443 കോടി പുതിയ സബ്സിഡി കണക്ഷനുകളും നല്കാന് സാധിച്ചിട്ടുണ്ട്. എന്നാല്‍ ഈ വര്‍ഷത്തില്‍ 3.34 കോടി പേര് സബ്സിഡി ഇല്ലാത്ത ഗ്യാസ് കണക്ഷനും അപേക്ഷിച്ചിട്ടുണ്ട്.
ഡിബിടിഎല്‍ പ്രകാരം പ്രതിവര്‍ഷം 12 സിലിണ്ടറുകളാണ് സബ്സീഡി നിരക്കില്‍ ലഭ്യമാവുക. ഇതനുസരിച്ച് ഒരു സിലിണ്ടറിന് 150. 82 രൂപ ലാഭം ഉപഭോക്താവിനു ലഭിക്കും. എല്‍പിജി വിതരണം കര്‍ശ്ശന മാക്കിയതോടെ സബ്സീഡി ഇല്ലാത്ത വാണിജ്യാടിസ്ഥാനത്തിലുള്ള സിലിണ്ടറുകളുടെ വില്‍പ്പനയില്‍ 39.3 ശതമാനം ഉയര്‍ന്നിട്ടുണ്ടെന്നും പെട്രോളിയം മന്ത്രാലയം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: