കടുത്തുരുത്തി: കാപ്പുതലയില് പട്ടികടിയേറ്റ് നാലുപേര്‍ക്ക് പരിക്ക്. വ്യഴാഴ്ച രവിലെ പളളിയില്‍ പോയ പച്ചിക്കല്‍ അന്നക്കുട്ടി(85) കൊല്ലപ്പളളിതോമസ് വര്‍ക്കി(72), മാപ്പിളപറമ്പല്(പൈലി(50), പച്ചിക്കല്‍ റോബിന്ബൈജു (15) എന്നിവരെയും നിരവധി വളര്ത്തുമ്യഗങ്ങളെയും പേപ്പട്ടി ഓടിച്ചിട്ടു കടിക്കുകയായിരുന്നു. ഞിഴുര്‍ പഞ്ചായത്തിന്റെ പത്താംവര്ഡിലെ രണ്ടുപേരേയും കടുത്തുരുത്തി പഞ്ചയത്തിലെ രണ്ടുപേരേയുമാണ് പേപ്പട്ടികടിച്ചത്. നാലുപേരും കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സതേടി. രാവിലെ ആറരക്ക് പളിയില്‍ കുര്ബാനകുടുന്നതിന് പേയ പച്ചിക്കല്‍ അന്നക്കുട്ടിയെയാണ് ആദ്യംകടിച്ചത് പിന്നിട് വിട്ടില്തൊഴുത്തില് പശുവിനെ കെട്ടുന്നതിനിടയില്‍ കൊല്ലപ്പളളി തോമസിനെയും കടിച്ചതോടെ ജനം പരിഭ്രന്തിയിലായി. പേപ്പട്ടി ഓടിയ വഴിയിലുളള വളര്ത്തുമ്യഗങ്ങളെയും കടിച്ചതൊടെ വടിയുംകല്ലുകളുമായി ജനം പട്ടിയുടെപിറകെ ഓട്ടംതുടങ്ങി. പട്ടി കാപ്പുതലയില്നിന്നും കാഞ്ഞിരത്താനം വഴിയെ ഓടി നാട്ടുകാര്‍ പിന്നാലെ ഓടിച്ചിട്ട് പേപ്പട്ടിയെ തല്ലികൊന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: