ന്യൂദല്‍ഹി: ഭാരതത്തിന് ആണവ വിതരണ ഗ്രൂപ്പില്‍ (എന്‍എസ്ജി) അംഗത്വം നല്‍കുന്നതിനെ ഗ്രൂപ്പിലെ ഒരു അംഗം മാത്രമേ എതിര്ത്തിരുന്നുള്ളുവെന്ന് കേന്ദ്ര സര്‍ക്കാര്‍. ദക്ഷിണ കൊറിയയിലെ സോളില്‍ നടന്ന എന്‍.എസ്.ജി പ്ലീനറിയില്‍ മറ്റ് അംഗരാജ്യങ്ങളൊന്നും തന്നെ വ്യക്തമായി ഏതിര്പ്പുയര്ത്തിയിരുന്നില്ലെന്നും സര്‍ക്കാര്‍ അറിയിച്ചു.
ഭാരതത്തിന്റെ അംഗത്വ വിഷയം എന്‍എസ്ജിയുടെ സജീവ പരിഗണനയില്‍ തന്നെയാണ്. അംഗത്വ അപേക്ഷ തള്ളിക്കളഞ്ഞിട്ടില്ലെന്നും കേന്ദ്രസര്‍ക്കാര്‍ വിശദീകരിച്ചു. രാജ്യസഭയില്‍ എം.പി വീരേന്ദ്രകുമാറിന്റെയും ഡി.രാജയുടേയും ചോദ്യങ്ങള്‍ക്ക് നല്കിയ മറുപടിയില്‍ വിദേശകാര്യ സഹമന്ത്രി ജനറല്‍ വി.കെ സിങ്ങാണ് ഇക്കാര്യം അറിയിച്ചത്.
എതിര്‍ത്ത അംഗം തന്നെ എന്‍.എസ്.ജി അംഗത്വത്തിനുള്ള നടപടിക്രമം സംബന്ധിച്ചാണ് പ്രശ്നമുയിച്ചത്. എന്‍.പി.റ്റിയില്‍ ഒപ്പുവക്കാത്ത ഒരു രാജ്യത്തിന് എന്‍.എസ്.ജിയില്‍ അംഗമാകാന്‍ കഴിയില്ല എന്ന വ്യവസ്ഥയാണ് ആ രാജ്യം ഉന്നയിച്ചത്- മന്ത്രി വ്യക്തമാക്കി. ചൈനയുടെ പേരെടുത്ത് പറയാതെയാണ് കേന്ദ്രസര്‍ക്കാര്‍ വിശദീകരണം നല്‍കിയത്.
എന്‍.എസ്.ജി അംഗത്വത്തിന് വേണ്ടി 2004 മുതല്‍ ഭാരതം ശ്രമിച്ചുവരികയാണെന്നും ഭാരതത്തിന്റെ അപേക്ഷ ഇപ്പോഴും എന്‍.എസ്.ജിയുടെ പരിഗണനയില്‍ തുടരുകയാണെന്നും മന്ത്രി അറിയിച്ചു. എന്‍.എസ്.ജിയിലെ ഭൂരിപക്ഷം അംഗങ്ങളും എന്‍.എസ്.ജി അംഗത്വത്തിനുള്ള ഭാരതത്തിനുള്ള അര്‍ഹത അംഗീകരിച്ചിട്ടുണ്ടെും അദ്ദേഹം അവകാശപ്പെട്ടു. മറ്റുള്ള അപേക്ഷകരുടെ അര്‍ഹത തീരുമാനിക്കാനുള്ള അധികാരം എന്‍.എസ്.ജിക്കാണെന്ന്് ഇക്കാര്യത്തില്‍ പാകിസ്ഥാന്റെ സാദ്ധ്യതയേപ്പറ്റിയുള്ള ചോദ്യത്തിലെ പരാമര്‍ശത്തിനു മറുപടിയായി മന്ത്രി പറഞ്ഞു.
ഭാരതത്തിന്റെ അംഗത്വത്തിന് അമേരിക്ക, ബ്രിട്ടണ്, റഷ്യ, കാനഡ, ആസ്ത്രേലിയ, ജര്‍മ്മനി, നെതര്‍ലന്റ്, ജപ്പാന് തുടങ്ങിയ വന്‍രാജ്യങ്ങള്‍ പിന്തുണ നല്‍കിയിട്ടുണ്ട്. കേന്ദ്രആണവോര്ജ്ജ വകുപ്പാണ് ഭാരതത്തിന്റെ എന്‍എസ്ജി പ്രവേശനത്തിനാവശ്യമായ നടപടിക്രമങ്ങളുമായി മുന്നോട്ടുപോകുന്നതെന്നും വി.കെ സിങ് വിശദീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: