തിരുവനന്തപുരം: സംസ്ഥാനത്തിന്റെ കടല്‍ത്തീര സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന കോസ്റ്റല്‍ പോലീസിന് പ്രത്യേക വെബ്സൈറ്റ് പോലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്തു.
മത്സ്യത്തൊഴിലാളികള്‍ക്കും തീരദേശവുമായ ബന്ധപ്പെട്ട മറ്റുള്ളവര്‍ക്കും തീരസുരക്ഷ സംബന്ധിച്ച വിവരങ്ങള്‍ കൃത്യമായി ലഭ്യമാക്കുക എന്ന ലക്ഷ്യ ത്തോടെയാണ് കോസ്റ്റല്‍ പോലീസിന് coast al.kerela police.gov.in എന്ന വിലാസത്തില്‍ പുതിയ സൈറ്റ് ആരംഭിക്കുന്നത്. കോസ്റ്റല്‍ പോലീസിന്റെ ഭാഗമായി നിലവിലുള്ള എട്ട് തീരദേശ പോലീസ് സ്റ്റേഷനുകള്‍ സംബന്ധിച്ച വിശദാംശങ്ങള്‍, കടല്‍ക്ഷോഭം തുടങ്ങി കാലാവസ്ഥ സംബന്ധിയായ വിവരങ്ങള്‍, മത്സ്യത്തൊഴിലാളികള്‍ക്കുള്ള സന്ദേശങ്ങള്‍, അപകട മുന്നറിയിപ്പുകള്‍, കോസ്റ്റല്‍ പോലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍ നമ്പരുകള്‍ തുടങ്ങി തീരസുരക്ഷയുമായി ബന്ധപ്പെട്ട നിരവിധി വിവരങ്ങള്‍ വെബ്സൈറ്റ് വഴി ലഭിക്കും.
കൊച്ചി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കോസ്റ്റല്‍ പോലീസിന് കടലില്‍ പട്രോളിംഗ് നടത്തുന്നതിന് മൂന്നു ബോട്ടുകള്‍ വീതം ഓരോ കോസ്റ്റല്‍ പോലീസ് സ്റ്റേഷനിലും നിലവിലുണ്ട്. ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ്, നേവി, മറൈന്‍ പോലീസ്, ഫിഷറീസ്, പോര്‍ട്ട് വകുപ്പുകള്‍ എന്നിവയുമായി ഒത്തുചേര്‍ന്ന് തീരസുരക്ഷ ഉറപ്പാക്കുന്നതിനുള്ള വിവിധ പ്രവര്‍ത്തനങ്ങള്‍ സേന നടത്തിവരുന്നു.
കേരള പോലീസ് ആസ്ഥാനത്ത് മുഖ്യമന്ത്രി പിണറായി വിജയന്, കോസ്റ്റല്‍ പോലീസ് ഡിജിപി മുഹമ്മദ് യാസിനുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലൂടെ വെബ്സൈറ്റ് ഉദ്ഘാടനം ചെയ്തു.
ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോ, സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ, ഇന്‍ലിജന്‍സ് ഡയറക്ടര്‍ എ.ഹേമചന്ദ്രന്, ഇന്റലിജന്‍സ് എഡിജിപി ആര്ശ്രീലേഖ, ബറ്റാലിയന് എഡിജിപി നിതിന്‍ അഗര്‍വാള്‍, ഐ.ജിമാരായ മനോജ് എബ്രഹാം, സുരേഷ്രാജ് പുരോഹിത്, ഐ.ജി (പി.സി.ആര്), ടി.ജെ.ജോസ്, കോസ്റ്റല്‍ പോലീസ് എഐജിഎസ് സുരേന്ദ്രന് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: