കൊല്ലം: പോലീസ് ഉദ്യോഗസ്ഥന് മണിയന്‍പിള്ളയെ കൊലപ്പെടുത്തിയ കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ ആട് ആന്റണിയുടെ ശിക്ഷാവിധി നാളത്തേക്ക് മാറ്റി. സുരക്ഷാപ്രശ്നങ്ങള്‍ ഉണ്ടാകുമെന്ന് സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ഇന്ന് പ്രഖ്യാപിക്കാനിരുന്ന വിധി മാറ്റിയത്.
ഹൈക്കോടതിയിലും തിരുവനന്തപുരത്തും മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരേ അഭിഭാഷകര്‍ ആക്രമണം തുടരുന്ന സാഹചര്യത്തില്‍ കൊല്ലത്തും അത് ആവര്‍ത്തിച്ചേക്കുമെന്ന് സൂചനകളുണ്ട്. ഇതിന്റെ പശ്ചാത്തലത്തില്‍ കോടതിപരിസരത്ത് മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരത്തെ പോലീസ് വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തു.
അഭിഭാഷകര്‍ കോടതിമാധ്യമ പ്രവര്‍ത്തകരെ കോടതി വളപ്പില്‍ പ്രവേശിക്കുന്നത് തടഞ്ഞാല്‍ സംഘര്‍ഷമുണ്ടാകുമെന്നും അതിനിടയില്‍ ആട് ആന്റണി രക്ഷപ്പെടാന്‍ സാധ്യതയുണ്ടെന്നുമാണ് ഇന്റലിജന്‍സിന്റെ റിപ്പോര്‍ട്ട്.
സിറ്റി പോലീസ് കമീഷണര്‍ സ്പെഷല്‍ പബ്ളിക്ക് പ്രൊസിക്യൂട്ടര്‍ മോഹന്‍ രാജുമായി നടത്തിയ ചര്‍ച്ചയില്‍ പ്രതിയെ കോടതിയില്‍ ഹാജരാക്കേണ്ടതില്ലെന്നും തീരുമാനിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: