ക്ലേവ്ലാന്‍ഡ്: ഭീകര പ്രവര്‍ത്തനങ്ങള്‍ അമേരിക്കയില്‍ നിന്ന് തുടച്ചു നീക്കുമെന്ന് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപ്. സുരക്ഷിത അമേരിക്കയാണ് തന്റെ ലക്ഷ്യമെന്നും ട്രംപ് പറഞ്ഞു.
ക്ലേവ്ലാന്ഡില് നടന്ന റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ അന്തിമ പ്രചാരണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭീകരത യു.എസ് ജീവിതവ്യവസ്ഥിതിയെ വളരെയധികം ഗ്രസിച്ചിരിക്കുന്നു, വേഗത്തില്‍, വളരെ വേഗത്തില്‍ തന്നെ ഇതിനൊരവസാനമുണ്ടായിരിക്കും. ട്രംപ് പറഞ്ഞു.
അനധികൃത കുടിയേറ്റക്കാരെയും ഗുണ്ടകളെയും ലഹരിക്കടത്തുകാരെയും തടയാന്‍ അതിര്‍ത്തി കൂടുതല്‍ ശക്തമാക്കുമെന്ന് ട്രംപ് പറഞ്ഞു. രാജ്യത്തെ സുരക്ഷിതവും സമൃദ്ധവും സമാധാനപരവുമായ കാലത്തേക്ക് മടക്കിക്കൊണ്ടുവരികയാണ് തന്റെ ലക്ഷ്യം. ക്രമസമാധാന മേഖല കൂടുതല്‍ ശക്തമാക്കും. അമേരിക്കയ്ക്കു വേണ്ടി കഠിനമായി അധ്വാനിച്ചവരുടെ ശബ്ദമായിരിക്കും താനെന്നും ട്രംപ് പറഞ്ഞു.
അതീവ വിനയത്തോടും ചാരുതാര്ത്ഥ്യത്തോടും കൂടി പാര്‍ട്ടി നല്കിയ സ്ഥാനാര്‍ത്ഥിത്വം സ്വീകരിക്കുന്നതായും ട്രംപ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: