ലണ്ടന്‍: മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ കൊലപാതകവുമായി ബന്ധപ്പെട്ടുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.
ഇന്ദിരാഗാന്ധി കൊല്ലപ്പെടുന്നതിന് മുമ്പ് തന്നെ പഞ്ചാബ് വിഘടനസംഘടനയായ ഖലിസ്ഥാന്റെ നേതാവ് ജഗ്ജിത് സിംഗ് ചൗഹാന് ഇക്കാര്യം പ്രവചിച്ചിരുന്നതായി വ്യക്തമാക്കുന്ന ബ്രിട്ടീഷ് സര്‍ക്കാരിന്റെ രഹസ്യരേഖകളാണിപ്പോള് പുറത്തു വന്നിരിക്കുന്നത്. ഈയടുത്താണ് ഈ രേഖകള്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ രഹസ്യ രേഖകളുടെ പട്ടികയില്‍ നിന്നു നീക്കം ചെയ്തത്.
ഇന്ദിരാഗാന്ധിയെക്കൂടാതെ രാജീവ്ഗാന്ധിയെയും ലക്ഷ്യം വയ്ക്കുന്ന തരത്തിലുള്ള പ്രസ്താവനകള്‍ ചൗഹാന് നടത്തിയിരുന്നു. ചൗഹാനടക്കം യു.കെയില്‍ വസിക്കുന്ന സിഖ് വിഘടനവാദികളുടെ സാന്നിദ്ധ്യം ഇന്ത്യ-യു.കെ ഉഭയകക്ഷി, നയതന്ത്രബന്ധങ്ങളെ വിപരീതമായി ബാധിക്കുമെന്ന മുന്നറിയിപ്പും രേഖയില്‍ പറയുന്നു.
സിഖ് റിപ്പബ്ലിക് ഓഫ് ഖാലിസ്ഥാന്റെ സ്വയം പ്രഖ്യാപിത പ്രസിഡന്റായ ഡോ ജഗ്ജീത് സിംഗ് ചൗഹാന് ബ്രിട്ടനില്‍ നടത്തുന്ന പ്രസ്താവനകള്‍ക്കെതിരെ ഭാരതസര്‍ക്കാര്‍ നേരത്തെ പരാതിപ്പെട്ടിരുന്നതായും രേഖകളിലുണ്ട്.
യു.കെയുടെ 1984ലെ ആഭ്യന്തര, വിദേശമന്ത്രാലയങ്ങള്‍ തയ്യാറാക്കിയ രേഖയാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: