തൊടുപുഴ: ശവസംസ്കാര ചടങ്ങിനിടെ വീട്ടില്‍ കയറി മോഷണം നടത്തിയ പ്രതികളെ തൊടുപുഴ പോലീസ് പിടികൂടി. കോട്ടയം പിണ്ണാക്കനാട് അമ്പാട്ട് വീട്ടില്ഫ്രാന്സീസ് (33), പത്തനംതിട്ട എരുമേലി പ്ലാമൂട്ടില്‍ സുമേഷ്(38) എന്നിവരാണ് പിടിയിലായത്. ഇന്നലെ രാത്രി തൊടുപുഴ എസ്ഐ ജയകുമാറും സംഘവും പ്രെട്രോളിങ് നടത്തുന്നതിനിടെ രാത്രി കോലാനിയില്‍ വെയ്റ്റിംഗ് ഷെഡിനുസമീപത്തു നിന്നുമാണ് സംശയാസ്പദമായ സാഹചര്യത്തില്‍ ഇവരെ കസ്റ്റഡിയിലെടുത്തത്. ഇവരെ ദേഹപരിശോധന നടത്തിയപ്പോള്‍ പോക്കറ്റില്‍ നിന്നും 108840 രൂപ കണ്ടെത്തി. പ്രതികളെ സ്റ്റേഷനില്‍ കൊണ്ടുവന്ന് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് മോഷണവിവരം പുറത്തറിഞ്ഞത്. കഴിഞ്ഞമാസം 28, 30 തീയതികളില്‍ പൊന്‍കുന്നം ജയിലില്‍ ശിക്ഷ കഴിഞ്ഞ് ഇരുവരും പുറത്തിറങ്ങി. ഇക്കഴിഞ്ഞ 16ന് കോട്ടയം ചെത്തിപ്പുഴയില്‍ അനില്‍ എന്നൊരാള്‍ മരിച്ചിരുന്നു. വീട്ടുകാരെല്ലാവരും സംസ്കാരത്തിനായി പള്ളിയില്‍ പോയ സമയത്താണ് ഇരുവരും മോഷണം നടത്തിയത്. അനിലിന്റെ പിതാവിന്റെ അലമാരയില്‍ സൂക്ഷിച്ചിരുന്ന പണമാണ് ഇവര്‍ മോഷണം നടത്തിയത്. മോഷ്ടിച്ചതിനുശേഷം കഞ്ചാവ് വാങ്ങാനായി ഇരുവരും പീരുമേടിനു സമീപമുള്ള ഏലപ്പാറയിലെത്തി. ഇവിടെ കഞ്ചാവ് ലഭിക്കാതിരുന്നതോടെയാണ് ഇവര്‍ തൊടുപുഴയിലെത്തിയത്. ഇവിടെ നിന്നുമാണ് രണ്ടുപേരെയും പോലീസ് പിടികൂടിയത്. ഇവരെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: