ബത്തേരി : എന്നും ഗതാഗത കുരുക്കില്‍ വിര്‍പ്പുമുട്ടുന്ന ബത്തേരി ടൗണിലെ ഗതാഗത നിയന്ത്രണ സംവിധാനങ്ങള്‍ പുനക്രമീകരിക്കുന്നതിന് ട്രാഫിക് ഉപദേശക സമിതിയുടെ അടിയന്തിര യോഗം വിളിക്കണമെന്ന് ആവശ്യമുയരുന്നു. ഗ്രാമ പഞ്ചായത്ത് ഭരണസമിതിയുടെ കാലത്ത് രൂപീകരിച്ച ഉപദേശക സമിതി പിരിച്ചുവിടുകയോ നഗരസഭയുടെ കീഴില്‍ പുതിയ കമ്മിറ്റി രൂപീകരിക്കുകയോ ചെയ്തിട്ടില്ല. പ്രധാന പാതയുടെ ഇരുവശങ്ങളിലുമായി യാതൊരു മാനദണ്ഡങ്ങളും ഇല്ലാതെ വാഹനങ്ങള്‍ പാര്‍ക്കുചെയ്യുന്നതാണ് പലപ്പോഴും ഗതാഗത കുരുക്കിന് കാരണമാകുന്നത്. ഇക്കാര്യത്തില്‍ പോലീസിന്റെ ഭാഗത്തുനിന്നുളള അനാസ്ഥ ടൗണിലൂടെയുളള യാത്ര അസഹ്യമാക്കുകയാണ്. ഗതാഗത നിയന്ത്രണം ക്രമസമാധാന പാലനത്തിന്റെ ഭാഗമല്ലെന്ന മട്ടിലാണ് പോലീസ് ഇതിനെ നോക്കികാണുന്നത്. ബത്തേരിയിലെ മുന്‍ പഞ്ചായത്ത് ഭരണസമിതി ബഹുനില കെട്ടിടങ്ങളുടെ നിര്‍മ്മാണത്തിന് അനുമതി നല്കിയപ്പോള് വന്‍കിടക്കാര്‍ക്ക് വേണ്ടിയാണ് ബസ്സ്കാത്തിരുപ്പുകേന്ദ്രങ്ങള് പലതും പൊളിച്ചുനീക്കിയതെന്നും ആക്ഷേപമുണ്ട്. നടപ്പാത നവീകരണത്തിന്റെ മറവില്‍ പൊളിച്ചു നീക്കിയ ഒരു ബസ്കാത്തിരുപ്പ്കേന്ദ്രവും പുനസ്ഥാപിക്കാത്തതും ഇക്കാരണത്താലാണെന്നും പരാതിയുണ്ട്.
വെയിലും മഴയും കൊണ്ട് യാത്രക്കാര്‍ കടവരാന്തകളില്‍ അഭയാര്ത്ഥികളെപ്രോലെ കയറിനില്‍ക്കുന്നത് ബത്തേരി ടൗണിലെ സ്ഥിരം കാഴ്ചയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: