രാജ്കോട്ട്: ആശുപത്രിയില്‍ നിന്ന് ചികിത്സയ്ക്ക് ശേഷം വിട്ടയച്ച ദളിത് യുവാവിനെ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനം പ്രമാണിച്ച് വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം രാജ്കോട്ടിലെ ജുനഗഡ് സിവില്‍ ആശുപത്രിയില്‍ നിന്ന് വിട്ടയച്ച രമേഷ് എന്ന യുവാവിനെ രാഹുലിന്റെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് പണ്ഡിറ്റ് ദീന്‍ദയാല്‍ ഉപാധ്യയ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
ഇയാളെ വീണ്ടും ആശുപത്രിയില്‍ കിടത്താന്‍ തങ്ങള്‍ക്ക് മേല്‍ കടുത്ത രാഷ്ട്രീയ സമ്മര്‍ദ്ദമുണ്ടായതായി ആശുപത്രി അധികൃതര്‍ പറയുന്നു. ഗോരക്ഷക് സമിതിയുടെ ഒരു സംഘം ആള്ക്കാര് തങ്ങളെ മര്‍ദ്ദിച്ചെന്നാണ് 23കാരനായ രമേഷ് സര്വയ്യയും കുടുംബവും പറയുന്നത്. കുടുംബത്തിലെ എട്ട് പേരാണ് ആക്രമണത്തിനിരയായത്. ചത്ത പശുവിന്റെ തോല് എടുത്തെന്ന് ആരോപിച്ചായിരുന്നു ആക്രമണം. ഗിര്‍സോമനാഥ് ജില്ലയിലെ ഉന താലൂക്കില്‍ പെട്ട മോത സമാധിയാല ഗ്രാമത്തിലാണ് സംഭവം.
ഉന ടൗണില്‍ പ്രാഥമിക ശുശ്രൂഷകള്‍ നല്കിയ ശേഷം ജുനഗഡ് സിവില്‍ ആശുപത്രിയിലേക്ക് അന്ന് തന്നെ രമേഷിനെ റഫര്‍ ചെയ്യുകയായിരുന്നു. ശരീരത്തില്‍ ഒടിവുണ്ടെന്ന സംശയത്തെ തുടര്‍ന്നായിരുന്നു നടപടി. ഇദ്ദേഹത്തെ പതിനെട്ടാം തീയതി തന്നെ ആശുപത്രിയില്‍ നിന്ന് ചികിത്സ പൂര്‍ത്തിയാക്കി വിട്ടയക്കുകയും ചെയ്തു. തലയ്ക്ക് പരിക്കേറ്റ രമേഷിന്റെ പിതാവ് ബാലുസര്വയ്യ എന്ന 46കാരനെയും വിട്ടിരുന്നു.
ഇരുവരുടെയും പരിക്കുകള്‍ ഭേദപ്പെട്ടതിനാലാണ് പോകാന്‍ അനുമതി നല്‍കിയത്. ഇതോടെ സംഭവവികാസങ്ങളും അതേച്ചൊല്ലിയുള്ള വിവാദങ്ങളും രാഷ്ട്രീയപരമായിരുന്നുവെന്ന് വെളിവായി. സംഭവം അങ്ങേയറ്റം അപലപനീയമാണെങ്കിലും അത് ഉപയോഗിച്ച് ബിജെപിക്ക് എതിരെ കോണ്‍ഗ്രസ് രാഷ്ട്രീക്കളി നടത്തിയതാണ് ഇതോടെ പുറത്തായത്.
അതിനിടെ ദളിതരെ തല്ലിയവരില്‍ മുസ്ലീം ബാലനുമുണ്ടായിരുന്നുവെന്ന വിവരവും പുറത്തുവന്നിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം അറസ്റ്റിലായ രണ്ടു പേരില്‍ ഒരാള്‍ മുസ്ലം ബാലനാണ്. സംഭവത്തില്‍ അറസ്റ്റിലായവര്‍ ഒന്‍പതാണ്. അറസ്റ്റിലായ മുസ്ലീം ബാലന് 17 കാരനാണ്. വീഡിയോയില്‍ നിന്നാണ് ബാലന്റെ ദൃശ്യം കണ്ടെത്തിയത്. ഇയാള്‍ മറ്റുള്ളവര്‍ക്കൊപ്പം ദളിതരെ അടിക്കുന്നുണ്ടെന്നു മാത്രമല്ല ഇവരെ എവിടെയൊക്കെ കൊണ്ടുപോയി മര്‍ദ്ദിച്ചോ അവിടെയെല്ലാം ബാലനും കൂെട പോകുകയും അവരെ മര്‍ദ്ദിക്കുകയും ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: