ഏഴിക്കര: ഏഴിക്കര സാമൂഹ്യകാരോഗ്യ കേന്ദ്രത്തിന്റെ ഹെല്‍ത്ത് ഇന്സ്പെക്ഷന് വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ ഹോട്ടലുകളില്‍ മിന്നല്‍ പരിശോധന നടത്തി. ഏഴിക്കര, പെരുമ്പടന്ന,നന്ന്യട്ടുകുന്നം ഭാഗങ്ങളില്‍ വിവിധ ഹോട്ടലുകള്‍, കൂള്‍ബാറുകള്‍, കാറ്ററിങ്ങ് യൂണിറ്റ്, കള്ളഷാപ്പ് തുടങ്ങിയ കേന്ദ്രങ്ങളില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ പഴകിയ ഇറച്ചി, മത്സ്യം, മറ്റ് ഭക്ഷണ പദാര്‍ത്ഥങ്ങള്‍ തുടങ്ങിയവ പിടിച്ചെടുത്തു. പല ഹോട്ടലുകളുടെയും പിന്നാമ്പുറം വൃത്തിഹീനമായി കാണപ്പെട്ടു. ലൈസന്‍സ്, സാന്നിട്ടറി സര്‍ട്ടിഫിക്കറ്റ്, ഹെല്‍ത്ത് കാര്‍ഡ് മുതലായ സര്‍ട്ടിഫിക്കറ്റുകള്‍ ഇല്ലാതെ പ്രവര്‍ത്തിച്ച 2 ഹോട്ടലുകള്‍ നോട്ടീസ് നല്കി.
ഏഴിക്കര സിഎച്ച്സി ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ സുദര്ശനന് പി.എ, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ജവഹര്‍ കെ.ആര്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ പി.ആര്.ലിബിന്, രശ്മി.പി തുടങ്ങിയവര്‍ റെയ്ഡില്‍ പങ്കെടുത്തു. വരും ദിവസങ്ങളില്‍ പൊതുസ്ഥലങ്ങളില്‍ പരിശോധന തുടരുമെന്ന് ഏഴിക്കര സിഎച്ച്സി മെഡിക്കല്‍ ഓഫീസര്‍ ഡോ.വിനോദ് പൗലോസ് അറിയിച്ചു.
മരട്: സേഫ് കേരളയുടെ ഭാഗമായി നെട്ടൂര്‍ പ്രാഥമികാരോഗ്യകേന്ദ്രം മെഡിക്കല്‍ ഓഫീസര്‍, മരട് നഗരസഭ സെക്രട്ടറി എന്നിവരുടെ സംയുക്ത നേതൃത്വത്തില്‍ നഗരസഭാ പ്രദേശത്തെ ഭക്ഷ്യോല്പാദന വിതരണ കേന്ദ്രങ്ങളില്‍ പരിശോധന നടത്തി. ഭക്ഷണ പദാര്‍ത്ഥങ്ങള്‍ കൈകാര്യം ചെയ്യുന്നവര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് നല്‍കുകയും, പരിസര ശുചിത്വം, ഭക്ഷണ ശുചിത്വം എന്നിവ കര്‍ശനമായി നടപ്പാക്കുന്നതിന് വേണ്ടനിര്‍ദ്ദേശങ്ങള്‍ കൊടുക്കുകയും ചെയ്തു. തുടര്‍ നടപടികളും ഉണ്ടാകും.
സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന ഇതര സംസ്ഥാനക്കാര്‍ക്ക് പ്രത്യേക മെഡിക്കല്‍ പരിശോധനയും നടപ്പിലാക്കും. നഗരസഭാ സെക്രട്ടറി ഡി. അനില്‍കുമാര്‍, മെഡിക്കല്‍ ഓഫീസര്‍ ഡോ.ബി.എസ്. ശ്രീകുമാരി, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ എന്‍.എസ്. റഷീദ്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ സി.ആര്. സ്റ്റാലിന്, സാബു, ജൂനിയര്‍ എച്ച്ഐ മാരായ രജിത് പി. ഷാന്‍, സുനില്‍, കോശി തമ്പി, ദീപക്, മിനി. ടി.ആര് എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: