ചേര്‍ത്തല: ദേശീയ പാതയിലെ കുഴിയെണ്ണുന്ന മന്ത്രി സ്വന്തം ജില്ലയിലെ സംസ്ഥാന പാതയായ ചേര്‍ത്തല-തണ്ണിര്‍മുക്കം റോഡിലെ കുളങ്ങളും തോടുകളും കാണുന്നില്ല. ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലേക്ക് സംസ്ഥാനത്തിന്റെ വടക്കന്‍ ജില്ലകളിലെ യാത്രക്കാര്‍ക്ക് എളുപ്പം എത്താനുള്ള പാതയിലുടെ തമിഴ്നാട്ടിലെ കമ്പം തേനി റുട്ടില് യാത്ര ചെയ്യുവാനും ഉപയോഗിക്കുന്നു.
ശബരിമല സീസണില്‍ അന്യസംസ്ഥാന വാഹനങ്ങള്‍ കടന്ന് പോകുന്നതും ഇതുവഴിയാണ്. ഈ റോഡ് ആദ്യ മഴയ്ക്കുമുന്പേ തകര്‍ന്നും പല സ്ഥലത്തും വന്‍കുഴികളും രൂപപ്പെട്ടുകഴിഞ്ഞു.
ചില സ്ഥലത്ത് റോഡ് തോടുപോലെയാണ്. കാളികുളം, പിണാലി പാലം, കെഎസ്ആര്‍ടിസി, കട്ടച്ചിറ, കുണ്ടുങ്കല്‍ വളവ്, തണ്ണിര്‍മുക്കം ഭാഗങ്ങളില്‍ റോഡ് പൂര്‍ണ്ണമായും തകര്‍ന്ന നിലയിലാണ്. റോഡ് തകര്‍ന്നതിനെ തുടര്‍ന്ന് അപകടങ്ങളും പതിവാണ്.
ഒരു വര്‍ഷം മുമ്പ് പുതുക്കിപ്പണിത റോഡ് പണിപൂര്‍ത്തിയായി ആറുമാസത്തിനുള്ളില്‍ ആദ്യം തകര്‍ന്നു. യാത്രക്കാര്‍ പ്രശ്നം ഉണ്ടാക്കിയപ്പോള്‍ വീണ്ടും തകര്‍ന്ന സ്ഥലങ്ങള്‍ ടാറിങ്ങ് നടത്തിയെങ്കിലും മഴയെത്തിയപ്പോള്‍ വിണ്ടും തകര്‍ന്നു. കഴിഞ്ഞ ദിവസം ചില സ്ഥലങ്ങളില്‍ മെറ്റലിട്ട് കുഴി നിവര്‍ത്തിയെങ്കിലും റോഡിലെ കുഴികള്‍ അടഞ്ഞില്ല. ഈ ജോലികള്‍ പ്രഹസനം മാത്രമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: