കുറവിലങ്ങാട് : നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ക്കായി പോലീസും, എക്സൈസും പരിശോധനകള്‍ തുടരുമ്പോള്‍തന്നെ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ കോളേജ്-സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ ഇടയില്‍ ലഹരി നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ ലഭിക്കുന്നു. ഏറ്റുമാനൂര്‍, പാലാ, കടുത്തുരുത്തി, വൈക്കം, കുറവിലങ്ങാട്, രാമപുരം, കോട്ടയം ടൗണ്‍, കുമരകം പോലീസ് സ്റ്റേഷന് പരിധികളില്‍ ഇവയുടെ വില്പന നടക്കുന്നുണ്ട്. ചില കേന്ദ്രങ്ങളിലെ വര്‍ഷങ്ങളായിട്ടുള്ള രഹസ്യവില്പന ജില്ലയില്‍ നടക്കുന്നതിന്റെ പിന്നില്‍ പോലീസിന്റേയും, എക്സൈസിന്റേയും ഒത്താശകളും, സംരക്ഷണവുമുണ്ടെന്നുള്ള ആരോപണം ഉയര്‍ന്നുകഴിഞ്ഞു.
ഉന്നത ഉദ്യോഗസ്ഥരുടെ സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് നിവൃത്തിയില്ലാതെ നടത്തിയ പരിശോധനകള്‍ മാത്രമാണ് ജില്ലയില്‍ ഉണ്ടായിട്ടുള്ളതെന്ന് ആക്ഷേപം ശക്തമാണ്. പലയിടത്തും കേസ് രജിസ്റ്റര്‍ ചെയ്തതുപോലും ദുര്‍ലഭമായ വകുപ്പുകള്‍ ചുമത്തി പിഴ ഈടാക്കുകയാണ് ചെയ്തിട്ടുള്ളത്. വില്പന സംഘങ്ങളുടെ വിവരങ്ങള്‍ പൊതുജനങ്ങള്‍ എക്സൈസിന് കൈമാറിയാല്‍പോലും ചില രഹസ്യ അന്വേഷണ വിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ വിവരം ചോര്ത്തിക്കൊടുക്കുന്നതുമൂലമാണ് പാലാ, രാമപുരം, പൊന്‍കുന്നം, കുമരകം മേഖലകളിലെ സംഘത്തെ പിടികൂടുവാന്‍ സാധിക്കാത്തത് എന്നാണ് നാട്ടുകാരുടെ പരാതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: