കണ്ണൂര്‍: പുതിയതെരുവിലും കാട്ടാമ്പള്ളിയിലും വന്‍ പാന്‍മസാല ശേഖരം പിടികൂടി. പുതിയതെരുവിലെ പ്രകാശ് കോട്ടേജില്‍ താമസിച്ചുവരുന്ന ഉത്തര്‍പ്രദേശ് സ്വദേശികളായ അഖിലേഷ് താഹ (22), രാജ് കുമാര്‍ ചൗഹാന് (32) എന്നിവരെ വളപട്ടണം പോലീസ് അറസ്റ്റുചെയ്തു. പുതിയതെരുവില്‍ ബോംബെ മിട്ട വില്‍ക്കുന്നവരാണിവര്‍. ഹാന്‍സ്, പാന്‍പരാഗ് തുടങ്ങിയവയുടെ അമ്പതിനായിരത്തിലേറെ പാക്കറ്റ് പുകയില ഉല്പന്നങ്ങളാണ് ഇവരില്‍ നിന്നും പിടികൂടിയത്. കോളേജ്, സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും നഗരത്തിലെ വിവിധ കടകളിലേക്കും വില്പനനടത്താനായി സൂക്ഷിച്ചതായിരുന്നു ഇവ. വളപട്ടണം എസ്ഐ ശ്രീജിത്ത് കോടേരിയുടെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡിലാണ് ഇവര്‍ പിടിയിലായത്. അന്യ സംസ്ഥാനത്ത് നിന്നും വില്പനക്കായി ഇവിടെയെത്തിച്ചതാണ് പുകയില ഉല്പന്നങ്ങള്.
കണ്ണൂര്‍ ടൗണില്‍ നിന്നും നിരോധിത പുകയില ഉല്പന്നങ്ങള് വില്പന നടത്തുകയായിരുന്ന നാലുപേരെ ടൗണ്‍ പോലീസ് അറസ്റ്റുചെയ്തു. താണ മുഴത്തടം സ്കൂളിന് സമീപത്തുനിന്നും തോട്ടടയിലെ ഷഫീര്‍, കണ്ണൂര്‍ ജിവിഎച്ച്എസ്എസിന് സമീപത്തുനിന്നും തളാപ്പിലെ വാസു, സെന്റ് മൈക്കിള്‍സ് സ്കൂളിന് സമീപത്തുനിന്നും കാനത്തൂരിലെ നാരായണന് പഴയ ബസ്സ്റ്റാന്റില് നിന്നും മുണ്ടയാട് സ്വദേശി സിറാജ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
പയ്യാവൂര്‍: പയ്യാവൂര്‍ ഗവ.യുപി സ്കൂളിന് സമീപത്തെ കടയില്‍ നിന്നും പുകയില ഉല്പന്നങ്ങള് പിടികൂടി. കടയുടമ കാരോത്ത് രാജന് (40) നെ അറസ്റ്റ് ചെയ്തു. ആലക്കോട് അരിവിളഞ്ഞ പൊയ്ലിലെ കടകളില്നടത്തിയ റെയ്ഡില്‍ പുകയിലു ഉല്പന്നങ്ങള് ആലക്കോട് പോലീസ് പിടികൂടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: