തിരുവനന്തപുരം: ടെലിഫിലിം സംവിധായകന്റെ കൊലപാതകവുമായ ബന്ധപ്പെട്ട് ഒളിവില്‍ കഴിഞ്ഞിരുന്ന ഒന്നാം പ്രതിയെ സിറ്റി ഷാഡോ പോലീസ് പിടികൂടി. ടെലിഫിലിം സംവിധാകനായിരുന്ന കന്നുകുഴി പയനിയര്‍ കോട്ടേജില്‍ സൈബിന് ജോണിനെ കൊലപ്പെടുത്തിയ കേസ്സിലെ പ്രധാനപ്രതി പുളിയറക്കോണം കാവിന്‍പുറം കണ്ണേറ്റു വീട്ടില്‍ നിന്ന് ഇപ്പോള്‍ കുന്നുകുഴിയില്‍ താമസക്കരാനായ അപ്പു എന്ന സഞ്ജയ് വര്‍മയെയാണ് മ്യൂസിയം പോലീസ് അറസ്റ്റ് ചെയ്തത്.
ഇക്കഴിഞ്ഞ മാര്‍ച്ച് 22 ന് രാത്രി കുന്നുകുഴി ആര്‍സി ജംഗ്ഷനില്‍ വച്ച് ബൈക്കില്‍ വരികയായിരുന്ന സൈബിനെയും ജ്യേഷ്ഠന് ജെയ്സനെയും തടഞ്ഞുനിര്‍ത്തി സഞ്ജയ് വര്‍മയുടെ നേതൃത്വത്തിലുള്ള സംഘം തടിക്കഷണങ്ങളുമായി അക്രമിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സൈബിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ആരോഗ്യനില വഷളയാതിനെ തുടര്‍ന്ന് സ്വകാര്യആശുപത്രിയിലേക്ക് മാറ്റുകയും അവിടെ വച്ച് ഏപ്രില്‍ 25ന് മരണപ്പെടുകയും ചെയ്തിരുന്നു. സഞ്ജയ് വര്‍മ മുഖ്യപ്രതിയായ കേസില്‍ പത്തോളം പ്രതികളാണുള്ളത്. ഇതില്‍ ശാന്ത്മോഹന്, അരുണ്‍ ബാബു, റോബിന്, കിഷോര്‍ ഗബ്രിയേല്‍, സിബി സ്റ്റാന്‍ലി, ജിംസി എന്ന രാജ് കുമാര്‍ എന്നിവരെ നേരത്തെ പിടികൂടിയിരുന്നു. സംഭവശേഷം ഒളിവില്‍ പോയ ഇയാള്‍ താമസിച്ചിരുന്ന സ്ഥലങ്ങളിലെല്ലാം പോലീസ് പിന്തുടര്ന്നു. ഇതിനെ തുടര്‍ന്ന് പല ജില്ലകളിലായി മാറിമാറി താമസിച്ച ഇയാളെ കായംകുളം കരീലകുളങ്ങര ഭാഗത്ത് നിന്ന് സാഹസികമായി പിടികൂടുകയായിരുന്നു. കഴിഞ്ഞ ബജറ്റ് സമ്മേളനത്തോടനുബന്ധിച്ച് അക്രമപ്രവര്‍ത്തനങ്ങളിലും മെഡിക്കല്‍ കോളേജ് സിഐ ആയിരുന്ന ഷീന്‍ തറയിലിനെ ആക്രമിച്ച കേസ്സിലും മുഖ്യപ്രതിയാണ് ഇയാള്‍.
തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ സ്പര്‍ജന്‍ കുമാറിന്റെ നേതൃത്വത്തില്‍, കന്റോണ്‍മെന്റ് എസി സൈബുദ്ധീന്, കണ്ട്രോള് റൂം എസി പ്രമോദ് കുമാര്‍, മൂസിയം സിഐ ശ്യാം ലാല്‍, എസ്ഐമാരായ ശ്രീകാന്ത്, ചന്ദ്രബാബു, എഎസ്ഐ ഹരികുമാര്‍, ഷാഡോ പോലീസുകാരായ യശോധരന്, അരുണ്‍കുമാര്‍, സാബു, സജീശ്രീകാന്ത്, അജിത്ത്, സൈബര്‍ ഉദ്യോഗസ്ഥരായ പ്രശാന്ത്, രതീഷ്, പ്രശാന്ത് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: