മുക്കം: കാരശേരി ബാങ്കിന്റെ വഴിവിട്ട നടപടികള്‍ക്ക് തിരിച്ചടി. അധികൃതരുടെ അനുമതി കൂടാതെ ആരംഭിച്ച ശാഖകളും ഓഫീസുകളും അടച്ചുപൂട്ടാന്‍ ഉത്തരവ്.റജിസ്ട്രാറുടെയോ ജോയന്റ് റജിസ്ട്രാറുടെയൊ (കോഴിക്കോട്) മുന്‍ അനുമതി ഇല്ലാതെബാങ്കിന്റെ പ്രവര്‍ത്തന പരിധിക്കുള്ളിലൊ പുറത്തോ ബിസിനസ് കറസ്പോണ്ടന്റ് എന്ന നിലയിലോ മറ്റേതെങ്കിലും നിലയിലൊ ശാഖകളൊ ആഫീസുകളോ ആരംഭിക്കാന്‍ പാടില്ലാത്തതാണെന്നും അത്തരം ശാഖകളോ ആഫീസുകളൊ പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ ഉടന്‍ അടച്ചുപൂട്ടണമെന്നുമാണ് സഹകരണ സംഘം റജിസ്ടാര്‍ 15ന്ഇറക്കിയ ഉത്തരവില്‍ പറയുന്നത്.
സംഘങ്ങളുടെ പ്രവര്‍ത്തന പരിധിക്കുള്ളില്‍ അതതു സംഘങ്ങള്‍ക്ക് ബിസിനസ് കറസ്പോണ്ടന്റ് പദ്ധതി നടപ്പിലാക്കുന്നതിന് പ്രത്യേക അനുമതി ആവശ്യമില്ലെന്നും റജിസ്ട്രാറുടെ സര്‍ക്കുലറിലെ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി പ്രവര്‍ത്തിക്കാമെന്നും റജിസ്ട്രാറുടെ ഓഫീസ് മെയ് 13ന് കാരശേരി ബാങ്കിന് നല്കിയ കത്തില്‍ അറിയിച്ചിരുന്നു. ഈ പദ്ധതി ഉദേശിച്ചത് ശാഖകള്‍ പോലെ പ്രവര്‍ത്തിക്കുന്നതിനോ ഓഫീസ് തുറക്കുന്നതിനോ അല്ലെന്നും അതിനാല്‍ ശാഖകള്‍ ആരംഭിക്കരുതെന്നും മെയ് 21ന് മറ്റൊരു കത്തില്‍ അറിയിച്ചിരുന്നു.
എന്നാല്‍ പുവ്വാട്ടുപറമ്പിലും പാലാഴിയിലും അനുമതി കൂടാതെ ശാഖകള്‍ പ്രവര്‍ത്തിക്കുന്നതും മറ്റു പല സ്ഥലങ്ങളിലും ശാഖകള്‍ ആരംഭിക്കാന്‍ ശ്രമിക്കുന്നതും ഇത്തരം നടപടിചില സ്ഥലങ്ങളില്സംഘര്ഷത്തിനിടയാക്കുന്നതും ജൂലായ് 13 ന് ജോയന്റ് റജിസ്ട്രാര്‍ കത്തിലൂടെ റജിസ്ട്രാറെ അറിയിച്ചു തുടര്‍ന്ന് പ്രശ്നം പരിശോധിച്ച റജിസ്ട്രാര്‍ സഹകരണ നിയമത്തിലെ 66(എ) പ്രകാരം തന്നില്‍ നിക്ഷിപ്തമായ അധികാരമുപയോഗിച്ചാണ് പുതിയ ഉത്തരവിറക്കിയത്.മെയ് 13ന്റെ കത്തിലെ വ്യവസ്ഥകള്‍ പൂര്‍ണമായി പിന്‍വലിച്ചെന്നും റജിസ്ടാര്‍ ഉത്തരവില്‍ വ്യക്തമാക്കി. ഇതിനെ തുടര്‍ന്ന് 21 ന് കോഴിക്കോട് ജോയന്റ് റജിസ്ട്രാര്‍ ഇറക്കിയ ഉത്തരവിലും അനുമതിയില്ലാതെ ആരംഭിച്ച ശാഖകള്‍ അടച്ചുപൂട്ടാന്‍ അറിയിപ്പു നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: