ന്യൂദല്‍ഹി: ദല്‍ഹിയില്‍ മലയാളി കൊല്ലപ്പെട്ട സംഭവത്തില്‍ 25 കാരിയായ യുവതി അറസ്റ്റില്‍. മയൂര്‍വിഹാര്‍ എക്സ്റ്റന്‍ഷന്‍ സമാചാര്‍ അപാര്‍ട്മെന്റ് 129ല്‍ താമസിക്കുന്ന ആലുവ ചൊവ്വര പുറവരിക്കല്‍ വീട്ടില്‍ പി.ബി.വിജയകുമാറിനെ കൊല്ലപ്പെടുത്തിയ കേസിലാണ് യുവതിയെ അറസ്റ്റു ചെയ്തിരിക്കുന്നത്.
കേന്ദ്ര സര്‍വീസീല്‍ നിന്നും വിരമിച്ച വിജയകുമാര്‍ കഴിഞ്ഞ 10 വര്‍ഷമായി ദല്‍ഹിയില്‍ താമസിച്ച് വരികയായിരുന്നു. നാലു മാസം മുന്പാണ്സമാജാര് അപ്പാര്‍ട്ട്മെന്റിലേക്ക് താമസം മാറിയത്.ഇന്‍കംടാക്സ് ഉദ്യോഗസ്ഥയായ ഭാര്യ ജോലിക്ക് പോയ സമയത്തായിരുന്നു കൊല നടന്നത്. സമീപ പ്രദേശത്ത് തന്നെ താമസിക്കുന്ന മകള്‍ വീട്ടിലെത്തിയപ്പോഴാണ് വിജയകുമാറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
അതേസമയം സംശയകരമായ സാഹചര്യത്തില്‍ ഒരു സ്ത്രീ നടന്നുനീങ്ങുന്നത് അപാര്‍ട്മെന്റിലെ സിസിടിവി ക്യാമറയില്‍ പതിഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് യുവതിയെ കണ്ടെത്തിയത്.
രാവിലെ പത്തു മണിക്ക് ഫ്ലാറ്റിലേക്കു യുവതി പ്രവേശിക്കുന്നതും 12 മണിയോടെ പുറത്തേക്കു പോകുന്നതുമാണ് സിസിടിവിയില്‍ പതിഞ്ഞിരുന്നത്. അതേസമയം മോഷണ ശ്രമമാകാം കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസിന്റെ പ്രാഥാമിക നിഗമനം. യുവതിയെ പോലീസ് ചോദ്യം ചെയ്തു വരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: