പുനലൂര്‍: നഗരത്തിലെ ഹോട്ടലുകളില്‍ നിന്നും വ്യാപാര സ്ഥാപനങ്ങളില്‍ നിന്നുമുള്ള മാലിന്യങ്ങള്‍ കല്ലടയാറ്റില്‍ തള്ളുന്നു. കിഴക്കന്‍ മേഖലയില്‍ പ്രധാനപ്പെട്ട നദിയായ കല്ലടയാര്‍ ഇത്തരത്തില്‍ മലിനമായിട്ടും ബന്ധപ്പെട്ടവര്‍ നടപടി സ്വീകരിക്കുന്നില്ല.
പുനലൂര്‍, കെഎസ്ആര്‍ടിസി ജംഗ്ഷന്, ടിബി ജംഗ്ഷന് എന്നിവടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലുകളിലെ മാലിന്യങ്ങള്‍ മുഴുവന്‍ ഒഴുകിയെത്തുന്നത് കല്ലടയാറ്റിലേക്കാണ്. മാംസാവശിഷ്ടങ്ങളും മത്സ്യാവശിഷ്ടങ്ങളുമെല്ലാം നദിയില്‍ കലരുന്നു. നഗരത്തിലൂടെ ഒഴുകുന്ന വെട്ടിപ്പുഴ തോട്ടിലും മാലിന്യങ്ങള്‍ വന്‍തോതില്‍ ഒഴുകിയെത്തുന്നു. കല്ലടയാറ്റിലെ വെള്ളം കുളിക്കുവാനും മറ്റ് ആവശ്യങ്ങള്‍ക്കും പരിസരവാസികള്‍ ഉപയോഗിക്കുന്നുണ്ട്. കൂടാതെ കല്ലടയാറ്റില്‍ നിന്നും കുടിവെള്ള പദ്ധതിക്ക് ജലം എടുക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് വ്യാപാരസ്ഥാപനങ്ങളും മാലിന്യം ഒഴുക്കിവിട്ട് കല്ലടയാറിനെ മലിനമാക്കുന്നത്. അറവുമാടുകളുടെയും പുനലൂര്‍ മാര്‍ക്കറ്റിലെ മാലിന്യം ജലത്തില്‍ കലര്‍ന്ന് നിറവ്യത്യാസവും ഉണ്ടാകുന്നു. പുനലൂര്‍ നഗരത്തിലെ ചില ഓഡിറ്റോറിങ്ങളില്‍ നിന്നും മാലിന്യം കല്ലടയാറിലേക്ക് ഒഴുക്കുന്നുണ്ട്. അതേസമയം മാലിന്യപ്രശ്നത്തില്‍ പരിഹാരം കാണാന്‍ അധികൃതര്‍ തയാറാകുന്നില്ല. വ്യാപാര സ്ഥാപനങ്ങള്‍ക്കും മാലിന്യം തള്ളുന്ന ഹോട്ടലുകള്‍ക്കുമെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന ആവശ്യമാണ് ഇപ്പോള്‍ ഉയരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: