പത്തനാപുരം: വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് കഞ്ചാവും പുകയില ഉല്പന്നങ്ങളും വില്പന നടത്തിയവരെ പോലീസും എക്സൈസും ചേര്‍ന്ന് നടത്തിയ റെയ്ഡില്‍ പിടികൂടി. എട്ട് പേര്‍ക്കെതിരെ കേസെടുക്കുകയും ഇരുപതോളം പേര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തു. തമിഴ്നാട്ടില്‍ നിന്നും കഞ്ചാവ് എത്തിക്കുന്ന പുന്നല നെല്ലിമുരുപ്പ് ബാബു വിലാസത്തില്‍ ഭാസ്കരന്, മഞ്ചളളൂര്‍ ആദംകോട് സ്വദേശി ഹരി എന്നിവരെ അറസ്റ്റു ചെയ്തു. ചോദ്യം ചെയ്യലില്‍ കൂടുതല്‍ പേരെപ്പറ്റി വിവരം ലഭിച്ചു. പത്തനാപുരം, പുന്നല, മാങ്കോട്, പിറവന്തൂര്‍ തുടങ്ങിയ സ്കൂള്‍ പരിസരങ്ങളില്‍ നിന്നും പുകയില ഉല്പന്നങ്ങളും പിടികൂടി. റെയ്ഡില്‍ 1140 പായ്ക്കറ്റ് ബീഡി, 190 പായ്ക്കറ്റ് സിഗരറ്റ്, 500 പായ്ക്കറ്റ് പാന്‍മസാല എന്നിവ കണ്ടെടുത്തു. പൊതുസ്ഥലങ്ങളില്‍ പുകയില വലിച്ച 18 പേര്‍ക്കെതിരെ പെറ്റിക്കേസെടുത്തു. എക്സൈസ് ഇന്‍സ്പെക്ടര്‍ എസ്.അനീര്‍ഷാ, അസി.ഇന്‍സ്പെക്ടര്‍ ജി.മനോഹരന്‍പിള്ള, പത്തനാപുരം എസ്ഐ രാഹുല്‍ രവീന്ദ്രന്, കൂടല്‍ എസ്ഐ ബിജു എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. വരുംദിവസങ്ങളിലും പരിശോധന തുടരുമെന്ന് അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: