കാബൂള്‍: അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളില്‍ സ്ഫോടനത്തില്‍ 50 പേര് കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. കാബൂളിലെ ദേഹ്മസംഗ് സര്‍ക്കിളിലെ വൈദ്യുത പവര്‍ ലൈന്‍ മാറ്റി സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് സമരം നടത്തിയ ന്യൂനപക്ഷ സമുദായമായ ഹസാര വിഭാഗത്തില്‍ പെട്ടവരെ ലക്ഷ്യമിട്ടാണ് സ്ഫോടനം നടന്നതെന്ന് പ്രാദേശിക മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ആക്രമണ സമയത്ത് ആയിരത്തോളം പേര് സമരത്തിനുണ്ടായിരുന്നു. പരിക്കേറ്റവരെ ദേഹ്മസംഗിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ പലരുടെയും നില ഗുരുതരമാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ട്.
ദേമസാങ് മേഖലയിലാണ് സംഭവം നടന്നത്. രണ്ട് തവണ സ്ഫോടനം നടന്നതായും റിപ്പോര്‍ട്ടുകളുണ്ട്. മൂന്ന് പോലീസുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്.നടന്നത് ചാവേര്‍ ആക്രമണമാണെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. സമരക്കാര്‍ക്കിടയിലേക്ക് എത്തിയ ചാവേര്‍ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
ബാമിയാനില്‍ നിന്ന് കാബൂളിലേക്ക് പ്രദേശത്ത് കൂടി 500 കെ.വി ഇലക്ട്രിക് ലൈന്‍ വലിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ആയിരങ്ങളാണ് പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നത്.അതിനാല്‍ നിരവധി പേര് മരിച്ചിരിക്കാനാണ് സാധ്യതയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: