ചെറുതോണി: ഇടുക്കിയിലാരംഭിച്ച ഗവണ്മെന്റ് മെഡിക്കല്‍ കോളേജിന്റെ പ്രവര്‍ത്തനം മരവിപ്പിച്ചതിനു പിന്നില്‍ ഭരണ-പ്രതിപക്ഷ കക്ഷികള്‍ തമ്മിലുള്ള രാഷ്ട്രീയ പകപോക്കല്‍. കാലാകാലങ്ങളില്‍ മാറിമാറി വരുന്ന സര്‍ക്കാരുകളുടെ നയങ്ങള്‍ രാഷ്ട്രീയ പോരാട്ടങ്ങള്‍ക്ക് വഴി വെയ്ക്കാറുണ്ടെങ്കിലും ഇടുക്കി മെഡിക്കല്‍ കോളേജിന്റെ കാര്യത്തില്‍ സ്ഥിതി മറിച്ചാണ്. അതേസമയം ഇടുക്കി മെഡിക്കല്‍ കോളേജിന്റെ ഘടനയില്‍ മാറ്റം വരുത്തി സ്വതന്ത്ര സംഘടനയുടെ പേരിലോ സഹകരണ പ്രസ്ഥാനങ്ങളുടെ പേരിലേയ്ക്കോ മാറ്റിക്കൊണ്ട് ആധിപത്യം സ്ഥാപിക്കുവാനുള്ള രഹസ്യ അജണ്ടയാണ് ഇപ്പോഴത്തെ നടപടികള്‍ക്ക് പിന്നില്‍ എന്നാണ് അനുമാനം. മൂന്നാംവര്‍ഷത്തിലേയ്ക്ക് കടന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്ലിനിക്കല്‍- ലാബ് പ്രാക്ടീസ് സംവിധാനങ്ങള്‍ ഇല്ലായെന്നും പ്രഫസര്‍മാര്‍ക്കുള്ള ക്യാബിനുകള്‍ ഇല്ലെന്നുമുള്ള കാരണങ്ങളാലാണ് മറ്റ് മെഡിക്കല്‍ കോളേജുകളിലേയ്ക്ക് ഇവരെ മാറ്റിയതെന്നാണ് സര്‍ക്കാര്‍ പക്ഷം. അതേ സമയം മുന്‍ സര്‍ക്കാരിന്റെ കാലത്താണ് ഇവരെ മാറ്റുവാന്‍ ഗവണ്മെന്റ് ഉത്തരവ് ഇറക്കിയതെന്നും ഭരണപക്ഷം പറയുന്നു. തെരഞ്ഞെടുപ്പ് ചട്ടം നിലവില്‍ വന്നശേഷം ഇത്തരം ഉത്തരവുകള്‍ക്ക് പ്രസക്തിയില്ലെങ്കിലും പിന്നീട് അധികാാ
രത്തില്‍ വന്ന സര്‍ക്കാര്‍ ഈ ഉത്തരവിന്മേലുള്ള നടപടികളുമായി മുന്നോട്ടു പോയത് ഇക്കാര്യത്തിലുള്ള ഗൂഡാലോചന വ്യക്തമാക്കുന്നത്. മൂന്നാംവര്‍ഷ വിദ്യാര്‍ത്ഥികള്‍ക്ക് അടിസ്ഥാന സൗകര്യങ്ങളില്ലെങ്കിലും ഒന്നാംവര്ഷത്തേയ്ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഉണ്ടായിരുന്നിട്ടും പ്രവേശനം വേണ്ടന്ന് വയ്ക്കുവാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തതും ചോദ്യം ചെയ്യപ്പെടുന്നു. വേണ്ടത്ര ഫാക്വില്റ്റികള് ഇല്ലാതാകുന്നതോടെ ഇപ്പോഴത്തെ രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥികളും സ്വമേധയാ മറ്റിടങ്ങളിലേയ്ക്ക് മാറിപ്പോകുമെന്നതും അധികൃതര്‍ മുന്നേ കാണുന്നു. പുതിയ ബാച്ചിന് പ്രവേശനം ഇല്ലാത്ത സാഹചര്യത്തില്‍ അടുത്ത വര്‍ഷത്തോടെ ഇടുക്കി മെഡിക്കല്‍ കോളേജിന്റെ പ്രവര്‍ത്തനം പൂര്‍ണമായും നിര്‍ത്തലാക്കപ്പെടും. കഴിഞ്ഞ 22-ാം തീയതി കേന്ദ്ര ആരോഗ്യ വിദ്യാഭ്യാസ വകുപ്പിന് ഉറപ്പു നല്‍കാത്തതുമൂലമാണ് ഒന്നാം വര്‍ഷ പ്രവേശനത്തിന് അനുമതി ലഭിക്കാത്തത്. ഗവണ്മെന്റ് മെഡിക്കല്‍ കോളേജിന്റെ ഭരണ ചുമതല കളക
്ടര്‍ ചെയര്‍മാനായുള്ള കമ്മറ്റികളില്‍ നിക്ഷിപ്തമായതിനാല്‍ രാഷ്ട്രീയ നേതാക്കള്‍ക്ക് കാര്യമായ നേട്ടങ്ങളില്ല. എന്നാല്‍ സഹകരണ മേഖലയിലെത്തിയാല്‍ അഡ്മിഷന്, നിയമനങ്ങള്‍, മരുന്ന്, മറ്റ് അനുബന്ധ സംവിധാനങ്ങള്‍ ഒരുക്കല്‍ തുടങ്ങിയവയെല്ലാം ഭരണ കര്‍ത്താക്കളുടെ കൈപ്പിടിയിലാകും. ധനവിനിയോഗവും ഭരണനിയന്ത്രണങ്ങളുമെല്ലാം കൈപ്പിടിയിലൊതുക്കാമെന്ന ലക്ഷ്യങ്ങളും ഇടുക്കി മെഡിക്കല്‍ കോളേജിന്മേലുള്ള പുതിയ സര്‍ക്കാര്‍ നടപടികളുമായി കൂട്ടി വായിക്കേണ്ടതുണ്ട്. അതേ സമയം ജില്ലയിലെ ഭൂരിപക്ഷം ജനങ്ങളിലും ഇത് രാഷ്ട്രീയ പകപോക്കലായി മാത്രമാണ് ശ്രദ്ധയില്പ്പെട്ടിട്ടുള്ളതെന്നതും പ്രസക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: