മലപ്പുറം: രണ്ടുമാസം മുമ്പുവരെ വരണ്ടു കിടന്ന ഭാരതപ്പുഴയില്‍ മഴയോടെ വെള്ളമെത്തിയെങ്കിലും ആശങ്കകള്‍ വര്‍ദ്ധിക്കുന്നു. നാട്ടിലെ മുഴുവന്‍ മാലിന്യവും പേറിയാണ് നിളയുടെ യാത്ര. സംസ്കാരത്തിന്റെയും വിശ്വാസത്തിന്റെയും മറ്റൊരു കര്‍ക്കടകവാവ് ബലിതര്‍പ്പണ കാലം പടിവാതിലില്‍ എത്തിനില്‍ക്കുമ്പോഴാണ് ഭാരതപ്പുഴയിലെ ജലം രോഗാണുക്കളുടെ സങ്കേതമായി മാറിയിരിക്കുന്നുവെന്ന ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.
മലപ്പുറം ജില്ലയിലെ കുറ്റിപ്പുറം നഗരം നിളയുടെ തീരത്താണ്. കുറ്റിപ്പുറവും പരിസര പ്രദേശങ്ങളും പകര്‍ച്ചവ്യാധികളുടെ പിടിയിലാണ്. നഗരത്തിലെ ഓടകളില്‍ കോളറക്ക് കാരണമാകുന്ന ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. ഈ നഗരത്തിലെ മുഴുവന്‍ മാലിന്യങ്ങളും ഒഴുകുന്നത് നിളയിലേക്കാണ്. ഇത്തവണ പിതൃതര്‍പ്പണത്തിനായി ആയിരങ്ങള്‍ നിളാതീരത്തേക്ക് എത്തുന്നത് ആശങ്കയോടെയായിരിക്കും.
ഈ സാഹചര്യത്തില്‍ നിളയിലേക്കുള്ള മാലിന്യമൊഴുക്കല്‍ തടയാനും ശുചീകരണ-രോഗപ്പകര്‍ച്ച തടയല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് അധികൃതര്‍ തയ്യാറാകണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. എന്നാല്‍, അധികൃതര്‍ വേണ്ടത്ര ശ്രദ്ധ ഇക്കാര്യത്തില്‍ കാണിക്കുന്നില്ലെന്നതാണ് വാസ്തവം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: