എരുമേലി: ശബരിമല തീര്‍ത്ഥാടനകാലത്തെ സുരക്ഷാ ക്രമീകരണങ്ങളും, കുറ്റകൃത്യങ്ങള്‍ തടയുന്നതിനുമായി എരുമേലിയിലും പരിസര പ്രദേശങ്ങളിലുമായി എഴുപതോളം നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കുന്ന പദ്ധതി പോലീസ് തയ്യാറാക്കി.
കെല്‍ട്രോണുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിന്റെ ഭാഗമായി കെല്‍ട്രോണ്‍ പ്രതിനിധികള്‍ എരുമേലിയിലെത്തി പോലീസ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തുകയും വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുകയും ചെയ്തു. 32 സ്ഥലങ്ങളിലായാണ് എഴുപതോളം ക്യാമറകള്‍ സ്ഥാപിക്കുകയെന്ന് എരുമേലി എസ് ഐ ജസ്ലിന് എസ്. സ്കറിയ പറഞ്ഞു.
എരുമേലി വലിയമ്പലം, പേട്ട ക്ഷേത്രം, വാവര് പളളി, ബസ്സ്റ്റാന്റുകള്, മുക്കൂട്ടുതറ ടൗണ്‍, കണമല പാത, കാളകെട്ടി, കാനന പാത തുടങ്ങിയ സ്ഥലങ്ങളിലാണ് ക്യാമറകള്‍ സ്ഥാപിക്കുക. തിരക്കേറിയ സ്ഥലങ്ങളില്‍ ഒന്നില്‍കൂടുതല്‍ ക്യാമറകള്‍ സ്ഥാപിക്കും. അടുത്ത ശബരിമല തീര്‍ത്ഥാടന കാലത്തിന് മുമ്പ് ക്യാമറകള്‍ സ്ഥാപിക്കുകയാണ് പോലീസ് ലക്ഷ്യം. എരുമേലി പോലീസ് സ്റ്റേഷന്, ശബരിമല തീര്‍ത്ഥാടന കാലത്ത് പ്രവര്‍ത്തിക്കുന്ന കണ്ട്രോള് റും എന്നിവടങ്ങളില്‍ ക്യാമറ ദൃശ്യങ്ങള്‍ നിരീക്ഷിക്കുവാന്‍ ആധുനിക സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നതും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: