ന്യൂദല്‍ഹി: പാക്കിസ്ഥാന് കശ്മീരില്‍ നടത്തുന്നത് തീക്കളിയാണെന്നു പറഞ്ഞ വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് കശ്മീര്‍ ഒരുകാലത്തും പാക്കിസ്ഥാന്റെ ഭാഗമാകില്ലെന്ന് പ്രഖ്യാപിച്ചു. പാക്കിസ്ഥാന് പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ പ്രസ്താവനയോടു പ്രതികരിക്കുകയായിരുന്നു അവര്‍.
കശ്മീരില്‍ പാക്കിസ്ഥാന് എന്നും നരകം ഉണ്ടാക്കുന്ന ഭീകരരെ അയച്ചിട്ടേ ഉള്ളു. ഇതുവരെ ഒരു അനുഗ്രഹവും ചൊരിഞ്ഞിട്ടില്ല. കശ്മീരില്‍ കൊല്ലപ്പെട്ട ബുര്‍ഹാന്‍ വാനി ഹിസ്ബുള്‍ മുജാഹിദീന്‍ കമാണ്ടറാണെന്ന കാര്യം പാക്കിസ്ഥാന് അറിയാത്തതല്ല. എന്നിട്ടും രക്തസാക്ഷിയെന്നു വിശേഷിപ്പിച്ചു. ഹഫീസ് സെയ്ദിന്റെയും യുഎന്‍ നിരോധിച്ചിട്ടുള്ള മറ്റു ഭീകരരുടെയും പേരില്‍ പാക്കിസ്ഥാന് കശ്മീരില്‍ നടത്തുന്നത് തീക്കൡയാണ്.
സുഷമ പ്രസ്താവനയില്‍ പറഞ്ഞു.
സ്വന്തം ജനതയ്ക്കെതിരേ തോക്കും യുദ്ധ വിമാനവും പ്രയോഗിച്ച രാജ്യത്തിന് നമ്മുടെ സുരക്ഷാ സേനയ്ക്കെതിരേ വിരല്‍ ചൂണ്ടാന്‍ അവകാശമില്ല. പാക്കിസ്ഥാന്റെ സ്വപ്നം ഒരു ദിവസം കശ്മീരിനെ പാക്കിസ്ഥാനോടു ചേര്‍ക്കാമെന്നാണ്. എന്നാല്‍ ഭൂമിയിലെ ഈ സ്വര്‍ഗ്ഗത്തെ ഭീകരരുടെ സ്വര്‍ഗ്ഗമാക്കാന്‍ നിങ്ങള്‍ക്ക് ഒരിക്കലും ആവില്ല, സുഷമ പാക്കിസ്ഥാനെ താക്കീതു ചെയ്തു.
അതിനിടെ, പാക്കിസ്ഥാനിലെ ഭാരത ഹൈക്കമ്മീഷണറോഫീസിനു മുന്നില്‍ ചിലര്‍ നടത്തിയ ഭാരത വിരുദ്ധ പ്രകടനത്തിന്റെ പശ്ചാത്തലത്തില്‍ ഭാരത ഉദ്യോഗസ്ഥര്‍ക്ക് മതിയായ സുരക്ഷ നല്‍കണമെന്ന് വിദേശകാര്യവകുപ്പു വക്താവ് വികാസ സ്വരൂപ് പാക് അധികൃതരോട് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: