പാലക്കാട്: അട്ടപ്പാടിയില്‍ പരിസ്ഥിതി സൗഹാര്‍ദ്ദ ശൗചാലയങ്ങള്‍ നിര്‍മ്മിക്കുമെന്നും വനവാസികളുള്പ്പെടെയുള്ളവരെ ശൗചലായങ്ങളുടെ ആവശ്യകതയെക്കുറിച്ച് മനസ്സിലാക്കുവാന്‍ കടുംബശ്രിയുടെ സഹായത്തോടെ ബോധവത്കരണം നടത്തുമെന്നും ചീഫ് സെക്രട്ടറി എസ് എം വിജയാനന്ദ് പറഞ്ഞു.
അട്ടപ്പാടിയില്‍ വിവിധ വകുപ്പുകളെ പ്രതിനിധികരിച്ച് പ്രവര്‍ത്തിക്കുന്ന കമ്മ്യൂണിറ്റി റിസോര്സ്പേര്സണ്മാരെ ഏകോപിപ്പിച്ചുളള പ്രവര്‍ത്തനം സ്വീകരിക്കും. ഇതിനായി മാസത്തില്‍ രണ്ട് ദിവസം വീതം ഇവര്‍ക്ക് പരിശീലനം നല്‍കുമെന്നും അദ്ദേഹം കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ പറഞ്ഞു. ഇതിനായി മുള ഉല്‍പ്പന്നങ്ങള്‍ കൊണ്ടുള്ള നിര്‍മ്മാണമായിരിക്കും സ്വീകരിക്കുക. ആദിവാസിക്കിടിയില് നിന്നും നിര്‍മ്മാണ മേഖലയില്‍ തൊഴില്‍ പ്രാവിണ്യം ഉള്ളവരെ ഇതിനായി പ്രയോജനപ്പെടുത്തും.
ഭക്ഷ്യവിതരണ മേഖലയിലെ പോരായ്മകള്‍ പരിഹരിക്കുമെന്നും ചീഫ് സെക്രട്ടറി പറഞ്ഞു. കമ്മ്യൂണിറ്റി കിച്ചന്റെ പ്രവര്‍ത്തനം മേഖലയില്‍ ശക്തമായി തുടരും. കാര്‍ഷികമേഖലയില്‍ ഉല്പാദനം വര്‍ദ്ധിപ്പിക്കാന്‍ സംയോജിതപദ്ധതി തയ്യാറാക്കും. കൃഷി വകുപ്പും ബന്ധപ്പെട്ട മറ്റ് വകുപ്പുകളുമായി കുടുംബശ്രീയുടെ സാന്നിധ്യത്തില്‍ ആലോചിച്ചായിരിക്കും പദ്ധതി തയ്യാറാക്കുക. ഇതുമായി ബന്ധപ്പെട്ട് തൊഴീല്ദിനങ്ങള് നഷ്ടപ്പെടാത്തവിധം തൊഴിലുറപ്പ്പദ്ധതി മുന്നോട്ട് കൊണ്ട് പോകും.
മാനസിക വെല്ലുവിളി നേരിടുന്നവരെയും ലഹരിക്കടിമപ്പെട്ടവരെയും കണ്ടെത്തി അവര്‍ക്ക് വേണ്ട ചികിത്സ നല്കാന് നടപടി കൈക്കൊള്ളും. ഇതിനായി മെഡിക്കല്‍ കോളെജുമായി ബന്ധപ്പെട്ട് ഡോക്ടര്‍മാരുടെ മികച്ച സേവനം ഉറപ്പാക്കും. കൂടാതെ ഇവര്‍ക്ക് മരുന്ന് എത്തിക്കുന്നതിനും സഹായിക്കുന്നതിനുമായി ഒരു ഊരിന് മൂന്ന് ട്രൈബല്‍ വളണ്ടിയര്‍മാര്‍ വീതം സേവനം നല്കുന്ന കാര്യം പരിഗണിക്കും. ഡോക്ടര്‍മാരുടെ ഒഴിവ് പരിഹരിക്കുവാനുള്ള നടപടി സ്വീകരിക്കുമെന്നും ഡോക്ടര്‍മാരുടെ സേവനത്തിലെ പോരായ്മ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും അത് ബന്ധപ്പെട്ടവരെ ധരിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അട്ടപ്പാടി മേഖലയിലെ തുടര്‍പഠനവുമായി ബന്ധപ്പെട്ട പ്രശ്നം പരിഹരിച്ചതായി ചീഫ് സെക്രട്ടറി അറിയിച്ചു.
സാമൂഹ്യ നീതി വകുപ്പ് സെക്രട്ടറി എ ഷാജഹാന്, പട്ടിക ജാതി/വര്‍ഗ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. വേണു, ജില്ലാ കലക്ടര്‍ പി മേരിക്കുട്ടി, ജില്ലാ പൊലീസ് മേധാവി ഡോ.എ.ശ്രീനിവാസ്, എഡി എം എസ് വിജയന്, സബ്ബ് കലക്ടര്‍ പി.ബി.നൂഹ് സാമൂഹ്യ നീതി വകുപ്പ് ഡയറക്ടര്‍ തിരുമേനിഎന്നിവര് പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: