ചെന്നൈ: കാണാതായ വ്യോമസേനാ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ ബംഗാള്‍ ഉള്‍ക്കടലില്‍ കണ്ടെത്തിയതായി സൂചന. എന്നാല്‍, രാത്രി വൈികിയും ഇത് വ്യോമസേന ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ചെന്നൈയില്‍ നിന്ന് പോര്‍ട് ബ്ലെയറിലേക്ക് പറക്കുമ്പോള്‍ 150 നോട്ടിക്കല്‍ മൈല്‍ അകലെ ബംഗാള്‍ ഉള്‍ക്കടലിലാണ് വ്യോമ സേനയുടെ എ എന്‍- 32 വിമാനം 29 പേരുമായി കാണാതായത്.
വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ തീരസംരക്ഷണ സേന കണ്ടെത്തിയതായാണ് റിപ്പോര്‍ട്ടുകള്‍ വന്നത്. എന്നാല്‍ ഇത് എഎന്‍-32 വിന്റേതെന്ന് സ്ഥിരീകരിക്കാനായിട്ടില്ല.
കടലില്‍ 3500 മുതല്‍ 4000 മീറ്റര്‍ അടി വരെ താഴ്ചയിലായിരിക്കാം വിമാനം പതിച്ചിരിക്കുന്നതെന്നാണ് തീരസംരക്ഷണ സേനയുടെ നിഗമനം. 12 വിമാനങ്ങളും 13 കപ്പലുകളുമാണ് തെരച്ചില്‍ നടത്തുന്നത്.
ശ്രീലങ്ക, സിംഗപ്പൂര്‍, മലേഷ്യ തുടങ്ങിയ രാഷ്ട്രങ്ങളുടെ നാവികസേനയും വിമാനം കണ്ടത്തെുന്നതിനായി ഭാരതത്തെ സഹായിക്കുന്നുണ്ട്.
വെള്ളിയാഴ്ച രാവിലെ എട്ടുമണിയോടെ 29 യാത്രികരുമായി ചെന്നൈയിലെ താംബരത്തു നിന്നും പോര്‍ട്ട്ബ്ലെയറിലേക്ക് പുറപ്പെട്ട വിമാനം ഒരു മണിക്കൂറിനു ശേഷം റഡാറില്‍ നിന്ന് അപ്രത്യക്ഷമാകുകയായിരുന്നു.
കരസേനാ സൈനികര്‍, തീരസംരക്ഷണ സേനാ ഉദ്യോഗസ്ഥര്‍, നാവികസേനാ ഉദ്യോഗസ്ഥര്‍ എന്നിവരാണ് യാത്രാസംഘത്തിലുയായിരുന്നത്. അവരില്‍ രണ്ടുപേര്‍ മലയാളികളാണ്. കോഴിക്കോട് മക്കട കോട്ടൂപ്പാടം സ്വദേശി വിമല്‍(30) കാക്കൂര്‍ സ്വദേശി സജീവ്കുമാര്‍(37) എന്നിവരാണ് വിമാനത്തിലുണ്ടായിരുന്ന മലയാളികള്‍.
വിമാനത്തിനായുള്ള തെരച്ചിലിന്് പ്രതിരോധമന്ത്രി മനോഹര്‍ പരീഖര്‍ നേരിട്ടെത്തി മേല്‍നോട്ടം നല്കി. താംബരത്ത് വ്യോമസേനാ ആസ്ഥാനത്തെത്തിയ മന്ത്രി വ്യോമനിരീക്ഷണത്തിലൂടെയായിരുന്നു തെരച്ചില്‍ ശ്രമങ്ങള്‍ വീക്ഷിച്ചത്.
കടലിലും ആകാശമാര്‍ഗവും നടത്തിയ ഊര്‍ജിത രക്ഷാപ്രവര്‍ത്തനങ്ങളില്‍ തീരസംരക്ഷണ, നാവിക, വ്യോമസേനകള്‍ക്കൊപ്പം നാഷണല്‍ സെന്റര്‍ ഫോര്‍ ഓഷ്യന്‍ ഇന്‍ഫൊര്‍മേഷന്‍ സര്‍വ്വീസിന്റെയും സഹകരണമുണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷം കടലില്‍ തകര്‍ന്ന ഡോണിയര്‍ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത് ഓഷ്യന്‍ ഇന്‍ഫൊര്‍മേഷന്‍ സര്‍വ്വീസിന്റെ സഹായത്തോടെയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: