കണ്ണൂര്‍: കണ്ണൂര്‍ മണ്ഡലത്തിലെ റോഡ് വികസനവുമായി ബന്ധപ്പെട്ട് 370 കോടി രൂപയാണ് ബജറ്റില്‍ നീക്കിവെച്ചിട്ടുളളതെന്ന് മന്ത്രി രാമചന്ദ്രന് കടന്നപ്പളളി കലക്ടറേറ്റിലെ അവലോകന യോഗത്തില്‍ പറഞ്ഞു. ഇത് ചരിത്രമാണ്. ഫ്ളൈ ഓവര്‍ പ്രവൃത്തിക്ക് 30 കോടി രൂപ അനുവദിച്ചു. വലിയന്നൂര്‍-നായാട്ടുപാറ-4 കോടി, തോട്ടട-കിഴുന്നപ്പാറ-6 കോടി, ചൊവ്വ-നടാല്‍ ബൈപ്പാസ്-രണ്ടരകോടി, കുറുവ-കടലായി-വട്ടക്കുളം റോഡ്-5 കോടി, ചൊവ്വ-അഞ്ചരക്കണ്ടി-കീഴല്ലൂര്‍ റോഡ്-20 കോടി, ഏച്ചൂര്‍-മൗവ്വഞ്ചേരി റോഡ് രണ്ടര കോടി, പയ്യാമ്പലം ബീച്ച് റോഡ് (മണല്‍ വരെ)-6 കോടി എന്നിങ്ങനെയാണ് നിര്‍ദ്ദേശിച്ചിട്ടുളളത്. നടാല്‍ പാലം നിര്‍മ്മാണത്തിന് 10 കോടിയും കണ്ണൂര്‍ സിവില്‍ സ്റ്റേഷന് അനക്സ് പ്രവൃത്തിക്ക് 10 കോടിയും നിര്‍ദ്ദേശിച്ചിട്ടുണ്ട്. കണ്ണൂര്‍ പിഡബ്ല്യുഡി അഡീഷണല്‍ ബ്ലോക്ക്, കണ്ണൂര്‍ പോളിടെക്നിക്ക്, ഐടി, ജീവനക്കാരുടെ ക്വാര്‍ട്ടേഴ്സ് ഫ്ളാറ്റ് രീതിയിലുളള നിര്‍മ്മാണം, മുണ്ടയാട് പൗള്‍ട്രി ഫാം പ്രവൃത്തി എന്നിവയും നിര്‍ദ്ദേശിക്കപ്പെട്ട പദ്ധതികളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: